പെരിയ ഇരട്ടക്കൊലപാതകം: പീതാംബരനെ കസ്റ്റഡിയിൽ വിട്ടു
പെരിയ ഇരട്ടക്കൊലപാതകം: പീതാംബരനെ കസ്റ്റഡിയിൽ വിട്ടു
Thursday, February 21, 2019 2:08 AM IST
കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം കല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരനെ (45) കോടതി ഏഴു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു.

ഇന്നലെ വൈകുന്നേരം അഞ്ചോടെയാണു പ്രതിയെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരന്‍റെ നേതൃത്വത്തിൽ കനത്ത പോലീസ് ബന്തവസിൽ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയത്. ജുഡീഷൽ മജിസ്ട്രേറ്റ് കോടതി -രണ്ട് അവധിയായതിനാൽ ചുമതലയുള്ള കോടതി ഒന്നിലാണു ഹാജരാക്കിയത്. പോലീസിന്‍റെ അപേക്ഷപ്രകാരം തെളിവെടുപ്പിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.


ആയുധങ്ങൾ കിട്ടിയത് സിപിഎം നേതാവിന്‍റെ കിണറ്റിൽനിന്ന്

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കൊല്ലാൻ ഉപയോഗിച്ച വടിവാളും മൂന്ന് ഇരുന്പ് ദണ്ഡും പ്രദേശത്തെ സിപിഎം നേതാവിന്‍റെ വീട്ടുപറന്പിലെ ഉപേക്ഷിച്ച കിണറ്റിൽനിന്ന് അന്വേഷണസംഘം കണ്ടെടുത്തു. അറസ്റ്റിലായ പ്രതി സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനുമായി അന്വേഷണസംഘം കൊലപാതകം നടന്ന കല്യോട്ട് നടത്തിയ തെരച്ചിലിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. കൊല നടന്ന പ്രദേശത്തിനു തൊട്ടടുത്തുള്ള വീട്ടുപറന്പിലെ ഉപയോഗശൂന്യമായ കിണറ്റിൽനിന്നാണ് ആയുധങ്ങൾ ലഭിച്ചത്. കൊലയ്ക്കു ശേഷം വടിവാൾ സമീപത്തെ കിണറ്റിലേക്കു വലിച്ചെറിഞ്ഞതായി പീതാംബരൻ മൊഴി നൽകിയിരുന്നു. വടിവാളിന്‍റെ മരപ്പിടി നേരത്തെതന്നെ ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.