ചർച്ച് ബില്ലിനു പിന്നിൽ രാഷ്‌ട്രീയ അജൻഡ: കത്തോലിക്കാ കോണ്‍ഗ്രസ്
Thursday, February 21, 2019 1:47 AM IST
കൊച്ചി: ഇടതുപക്ഷ സർക്കാർ ചർച്ച് ബില്ലുമായി മുന്നോട്ടു പോകില്ലെന്നു ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ഉറപ്പുനൽകണമെന്നു കത്തോലിക്കാ കോണ്‍ഗ്രസ്. അല്ലാത്തപക്ഷം ഇതിനു പിന്നിലെ ഗൂഢമായ രാഷ‌ട്രീയ അജൻഡ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി ഇടതുമുന്നണിക്കു തിരിച്ചടി നൽകും. സൂചനയായി മാർച്ച് മൂന്നിനു കേരളത്തിലെ എല്ലാ ഇടവകകളിലും കരിദിനമായി ആചരിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍റ് ബിജു പറയന്നിലം പത്രസമ്മേളനത്തിൽ അറിയിച്ചു.

1957 മുതൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്പോഴെല്ലാം ക്രൈസ്തവ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമം നടത്തുന്നുണ്ട്. സഭയുടെയും സമുദായത്തിന്‍റെയും വളർച്ചയും കെട്ടുറപ്പും തകർക്കാനാണു ചർച്ച് ബിൽ ലക്ഷ്യമിടുന്നത്. ചർച്ച് ബില്ലിലൂടെ സഭാ സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും രാഷ്‌ട്രീയ ലക്ഷ്യംവച്ചുള്ള കടന്നുകയറ്റം ഉണ്ടാകും.

ക്രൈസ്തവ സഭകൾക്കു മാത്രമായുള്ള പുതിയ ട്രൈബ്യൂണലിന്‍റെ രൂപീകരണം അനാവശ്യവും അനന്തവുമായ തർക്കങ്ങളിലേക്കും കേസുകളിലേക്കും വഴിതെളിക്കുന്നതിനും അതിലൂടെ സഭയെ മുരടിപ്പിക്കുന്നതിനുമാണ്. സഭാ നേതൃത്വം സുതാര്യമായല്ല പ്രവർത്തിക്കുന്നതെന്ന തെറ്റിദ്ധാരണ വരുത്താനും സർക്കാരിന്‍റെ ഭാഗത്തുനിന്നു ശ്രമമുണ്ടാകുന്നതിൽ പ്രതിഷേധമുണ്ട്.
സഭാ നേതൃത്വത്തിന്‍റെയും വൈദികരുടെയും സന്ന്യസ്തരുടെയും ത്യാഗമനോഭാവത്തോടെയുള്ള സമർപ്പണ ജീവിതത്തിന്‍റെ പ്രതിഫലനമാണു സഭയും സമുദായവും കൈവരിച്ചിട്ടുള്ള പുരോഗതി. സഭാനേതൃത്വത്തെ ശിഥിലമാക്കി സമുദായത്തെ ഛിന്നഭിന്നമാക്കാൻ അനുവദിക്കില്ല. പൂർവികരുടെ അധ്വാനഫലമായി കെട്ടിപ്പടുത്ത സ്ഥാപനങ്ങളെയും അവകാശങ്ങളെയും പിടിച്ചെടുക്കാനുള്ള ചർച്ച് ബില്ലിനെ എന്തുവിലകൊടുത്തും നേരിടും.


രാജ്യത്തു നിലനിൽക്കുന്ന എല്ലാ സിവിൽ-ക്രിമിനൽ നിയമങ്ങൾക്കും വിധേയമാണു സഭയുടെ പ്രവർത്തനങ്ങളും സ്വത്തുക്കളും. എല്ലാ വ്യക്തികളുടെയും സംഘടനകളുടെയും സമുദായങ്ങളുടെയും രാഷ്‌ട്രീയ പാർട്ടികളുടെയും പ്രവർത്തനങ്ങൾക്കും സ്വത്തുക്കൾക്കും ഇപ്പോൾ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾ പര്യാപ്തമാകുമ്പോൾ എന്തുകൊണ്ടാണ് ഇടതുപക്ഷ സർക്കാർ ക്രൈസ്തവ സ്ഥാപനങ്ങളെ മാത്രം ലക്ഷ്യംവച്ചുള്ള ഈ ബില്ലുമായി രംഗത്തെത്തിയതെന്ന കാര്യം സംശയമുണർത്തുന്നു.

ചർച്ച് ബിൽ ഇടതുപക്ഷ സർക്കാർ തള്ളിക്കളയണം. ഇല്ലെങ്കിൽ സമാനസ്വഭാവമുള്ള എല്ലാ സംഘടനകളെയും സംയോജിപ്പിച്ചു ശക്തമായ സമരത്തിനും നിയമ പോരാട്ടത്തിനും കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വം നൽകുമെന്നും ബിജു പറയന്നിലം പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടർ ഫാ. ജിയോ കടവി, ട്രഷറർ പി. ജെ. പാപ്പച്ചൻ, സെക്രട്ടറി ബെന്നി ആന്‍റണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.