സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് : ബാലറ്റിൽ പേരുകൾക്കു പലനിറം പാടില്ലെന്നു ഹൈക്കോടതി
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് : ബാലറ്റിൽ പേരുകൾക്കു പലനിറം പാടില്ലെന്നു ഹൈക്കോടതി
Thursday, February 21, 2019 1:46 AM IST
കൊച്ചി : സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറിൽ സ്ഥാനാർഥികളുടെ പേര് വിവിധ വർണങ്ങളിൽ അച്ചടിക്കാമെന്ന സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പാലക്കാട് അകത്തേത്തറ സർവീസ് സഹകരണ ബാങ്കിന് അനുകൂലമായി ഈ കേസിൽ സിംഗിൾ ബെഞ്ച് വിധി പറഞ്ഞതിനെതിരെ സർക്കാരും സഹകരണ രജിസ്ട്രാർ ഉൾപ്പെടെയുള്ളവരും നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ തീരുമാനം.

വെളുത്ത നിറമുള്ള ബാലറ്റിൽ സ്ഥാനാർഥികളുടെ പേരുകൾ ഒരേ രീതിയിൽ അച്ചടിക്കണമെന്ന് കേരള കോ -ഓപ്പറേറ്റീവ് സൊസൈറ്റി ചട്ടത്തിലെ 35 എ (6)(എഫ് )(viii)ൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പേരുകൾ പല നിറങ്ങളിൽ നൽകുന്നത് നിരക്ഷരരായ വോട്ടർമാർക്കു പോലും കൃത്യമായി വോട്ടു ചെയ്യാൻ അവസരം ഒരുക്കുമെന്നും ഇതിനു തടസമായി ചട്ടത്തിലുള്ള വ്യവസ്ഥ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്നും സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ബാലറ്റ് പേപ്പറിൽ പല നിറങ്ങൾ ഉപയോഗിക്കരുതെന്നു വ്യക്തമാക്കി സഹകരണ സംഘം രജിസ്ട്രാർ, സ്റ്റേറ്റ് സഹകരണ സംഘം തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരിറക്കിയ സർക്കുലറുകളും സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഈ സർക്കുലറുകൾ ഡിവിഷൻ ബെഞ്ച് പുനഃസ്ഥാപിച്ചു.


ചട്ടത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമോ ജനാധിപത്യ വിരുദ്ധമോ അല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അകത്തേത്തറ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പ് സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവിനെത്തുടർന്ന് വിവിധ നിറങ്ങളിൽ പേരുകൾ അച്ചടിച്ച ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയിരുന്നു. എന്നാൽ, അക്കാദമിക താത്പര്യം കണക്കിലെടുത്താണ് അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സ്ഥാനാർഥികളുടെ പേരുകൾ ഒരേ തരത്തിൽ അച്ചടിക്കണമെന്നാണ് ചട്ടത്തിൽ പറയുന്നത്. ചിഹ്നമോ നിറമോ ഏർപ്പെടുത്താൻ സഹകരണ നിയമത്തിലും ചട്ടത്തിലും വ്യവസ്ഥയില്ല. ആ സ്ഥിതിക്കു പല നിറത്തിലുള്ള അച്ചടി ചട്ടവിരുദ്ധമാണെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.