റോബട്ട് എസ്ഐ; ആദ്യ സല്യൂട്ട് മുഖ്യമന്ത്രിക്ക്
റോബട്ട് എസ്ഐ; ആദ്യ സല്യൂട്ട് മുഖ്യമന്ത്രിക്ക്
Wednesday, February 20, 2019 1:51 AM IST
തിരുവനന്തപുരം: ഇന്നലെ പോലീസ് ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സല്യൂട്ട് നൽകി സ്വീകരിച്ചത് പോലീസിലെ ആദ്യത്തെ റോബട്ട് സുന്ദരി. ചോദ്യങ്ങൾക്ക് റെഡിമണിയായി ഉത്തരം നൽകുന്ന ഈ വനിതാ എസ്ഐ ആയിരിക്കും ഇനി പോലീസ് ആസ്ഥാനത്തെത്തുന്ന സന്ദർശകരെ സ്വീകരിക്കുക.

പോലീസ് ആസ്ഥാനത്തു നടക്കുന്ന രണ്ടു മാസത്തെ പരിശീലനത്തിനു ശേഷമായിരിക്കും ഈ മിടുക്കിക്ക് പേരുനൽകുക. അതിനു ശേഷമാകും ഇവിടെയെത്തുന്ന സന്ദർശകരെ സ്വീകരിക്കാനുള്ള ചുമതലയേൽപ്പിക്കുക. കൊച്ചിയിലെ അസിമോവ് റോബട്ടിക്സ് നിർമിച്ച ഈ റോബട്ട് അതുവരെ "കെപി-ബോട്ട്’ എന്ന ഓമനപ്പേരിലായിരിക്കും അറിയപ്പെടുക.

പോലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങൾ നൽകാൻ റോബട്ടിനു കഴിയുമെന്നാണു വിലയിരുത്തൽ. റോബട്ടിന്‍റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രിയുടെ ഒപ്പമെത്തിയ ചെറുമകൻ ഇഷാന്‍റെ ചോദ്യങ്ങൾക്ക് റോബട്ട് കൃത്യമായി മറുപടി നൽകിയത് എല്ലാവരിലും കൗതുകമുണർത്തി. "ഡു യു ലൈക് മീ’ എന്ന ഇഷാന്‍റെ ചോദ്യത്തിന്, "ഐ ലൈക് യു വെരി മച്ച്’ എന്ന് റോബട്ട് മറുപടി നൽകി.


റോബട്ടിനോടു നേരിട്ട് ചോദ്യങ്ങൾ ചോദിച്ചും ഈ സംവിധാനത്തിൽ ലഭ്യമാക്കിയിരിക്കുന്ന സ്ക്രീനിന്‍റെ സഹായത്താലും വിവരങ്ങൾ മനസിലാക്കാൻ കഴിയും. സന്ദർശകർക്കു തിരിച്ചറിയൽ കാർഡ് നൽകാനും ഉദ്യോഗസ്ഥരെ കാണുന്നതിന് സമയം നിശ്ചയിച്ച് നൽകാനും ഈ സംവിധാനത്തിൽ സൗകര്യമുണ്ട്. കൂടാതെ സന്ദർശകർ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ഫയൽ ആരംഭിക്കാനും പറ്റും. ഉന്നത ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് അഭിവാദ്യം ചെയ്യാനും വനിതാ എസ്ഐ യുടെ മാതൃകയിലുള്ള ഈ റോബോട്ടിനു കഴിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.