പ്രീത-ഷാജി ദന്പതികളുടെ പുരയിടം ലേലം ചെയ്തതു കോടതി റദ്ദാക്കി
പ്രീത-ഷാജി ദന്പതികളുടെ പുരയിടം ലേലം ചെയ്തതു കോടതി റദ്ദാക്കി
Wednesday, February 20, 2019 1:36 AM IST
കൊച്ചി: വായ്പാ കുടിശികയുടെ പേരിൽ പ്രീത - ഷാജി ദന്പതികളുടെ ഇടപ്പള്ളി പത്തടിപ്പാലത്തെ വീടും പറന്പും ലേലം ചെയ്ത എച്ച്ഡിഎഫ്സി ബാങ്കിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി.

ഡെറ്റ് റിക്കവറി ട്രൈബ്യൂണൽ വിധിയുടെ കാലാവധി കഴിഞ്ഞു ലേലം നടത്തിയതു നിയമവിരുദ്ധമാണെന്നാരോപിച്ച് പ്രീതയുടെ ഭർത്താവ് എം.വി. ഷാജി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ വിധി. 2005 ജൂണ്‍ പത്തിലെ ട്രൈബ്യൂണൽ വിധിയുടെ കാലാവധി മൂന്നു വർഷമാണെന്നിരിക്കെ 2014 ഫെബ്രുവരി 24 നാണ് ലേലം നടത്തിയത്.
ബാധ്യത ഈടാക്കാനുള്ള വിധിക്കു മൂന്നു വർഷത്തെ കാലാവധിയേ ഉള്ളൂവെന്ന് ആദായനികുതി നിയമത്തിലെ രണ്ടാം ഷെഡ്യൂളിലെ ചട്ടം 63 ബിയിൽ പറയുന്നു.

ബാങ്കിൽനിന്ന് ഭൂമി ലേലത്തിൽ വാങ്ങിയ എം.എൻ. രതീഷിനു ഷാജി 1.89 ലക്ഷം രൂപ നൽകണം. ഷാജി നൽകിയില്ലെങ്കിൽ ബാങ്ക് നൽകണം. ബാധ്യത ഹർജിക്കാരുടെ കുടിശികയിൽ ചേർക്കാം. ഭൂമി വാങ്ങാൻ രതീഷ് നൽകിയ പണം സേവിംഗ്സ് അക്കൗണ്ടിനു നൽകുന്ന പലിശയടക്കം ബാങ്ക് തിരിച്ചു നൽകണം.


ട്രൈബ്യൂണൽ വിധിയുടെ കാലാവധി തീർന്ന 2009 മാർച്ച് 31 ലെ കണക്കനുസരിച്ചു കുടിശിക 43.51 ലക്ഷം രൂപയാണെന്ന് ബാങ്ക് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ തുക അടുത്ത മാർച്ച് 15നകം ബാങ്കിലടച്ചാൽ ഭൂമി പ്രീത- ഷാജി ദന്പതികൾക്കു വിട്ടു നൽകണമെന്നു ഹൈക്കോടതി വിധിയിൽ പറയുന്നു.

ട്രൈബ്യൂണലിന്‍റെ അന്തിമവിധിയെത്തുടർന്നു 2005 സെപ്റ്റംബർ ഒന്പതിനു നൽകിയ റിക്കവറി സർട്ടിഫിക്കറ്റ്, 2013 ഒക്ടോബർ 28 ലെ വില്പന വിളംബരം, 2015 മേയ് 22ന് ഉത്തരവ് നടപ്പാക്കാൻ അഭിഭാഷക കമ്മീഷണറെ നിയോഗിച്ച ഉത്തരവ് എന്നിവയും ഹൈക്കോടതി റദ്ദാക്കി.

ഒരു മാസത്തിനകം ഹർജിക്കാരൻ ബാങ്കിൽ പണമടച്ചില്ലെങ്കിൽ 2005 ജൂണ്‍ പത്തിലെ ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ ബാങ്കിന് പുതിയ റിക്കവറി സർട്ടിഫിക്കറ്റ് നേടി ലേലമുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കാം.വായ്പയ്ക്കു ജാമ്യം നിന്ന പ്രീത- ഷാജി ദന്പതികളുടെ തൃക്കാക്കര വില്ലേജിലെ 18.2 സെന്‍റ് ഭൂമിയാണ് ബാങ്ക് ലേലം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.