പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി
പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി
Tuesday, February 19, 2019 1:53 AM IST
കാഞ്ഞങ്ങാട്: അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയപ്പോൾ വികാരനിർഭരമായ രംഗങ്ങൾ. ശരത്‌ലാലിന്‍റെ വീട്ടിലെത്തിയ മുല്ലപ്പള്ളിക്ക് സഹോദരി അമൃതയെയും പിതാവ് സത്യനെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു.

ദുഃഖം താങ്ങാനാകാതെ നിലത്തുവീണു കരയുന്ന അമൃതയെയും സത്യനെയും ആശ്വസിപ്പിക്കവെ മുല്ലപ്പള്ളി നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു.

പിന്നീട് മാധ്യമങ്ങൾക്കു മുന്നിൽ സിപിഎമ്മിനെതിരേ മുല്ലപ്പ‍ള്ളി ആഞ്ഞടിച്ചു. കൊലപാതകം നടത്തിയിട്ട് കൈയൊഴിയുന്നത് സിപിഎമ്മിന്‍റെ സ്ഥിരംരീതിയാണെന്ന് അദ്ദേഹം പറഞ്ഞു. പെരിയയിൽ കൊല്ലപ്പെട്ട രണ്ടു യുവാക്കളുടെയും വീടുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി തയാറാകണം: മുല്ലപ്പള്ളി പറഞ്ഞു.


പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ, കെ.സി.ജോസഫ്, കെ.എസ്. ശബരീനാഥ്, ഷാഫി പറന്പിൽ, അൻവർ സാദത്ത്, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, സി.ടി. അഹമ്മദലി, എൻ.എ. നെല്ലിക്കുന്ന്, കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ എന്നിവരും കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.