കാസർഗോഡ് കൊലപാതകം: വകതിരിവോടെ പെരുമാറേണ്ടിയിരുന്നുവെന്ന്‌ മന്ത്രി ചന്ദ്രശേഖരൻ
കാസർഗോഡ് കൊലപാതകം: വകതിരിവോടെ പെരുമാറേണ്ടിയിരുന്നുവെന്ന്‌  മന്ത്രി ചന്ദ്രശേഖരൻ
Tuesday, February 19, 2019 1:53 AM IST
തിരുവനന്തപുരം: കാസർഗോഡ് പെരിയയിൽ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതു ദൗർഭാഗ്യകരമാണെന്നും കൊലപാതകത്തെയും കൊലപാതക രാഷ്‌ട്രീയത്തെയും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ. ആക്രമണത്തിനു പിന്നിൽ ആരായിരുന്നാലും പരമാവധി വകതിരിവോടെ പെരുമാറണമായിരുന്നുവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.

സർക്കാരിന്‍റെ ആയിരമല്ല എത്ര ആയിരം ദിവസമായാലും മനസിലാക്കേണ്ടവർ അതു മനസിലാക്കണം. ആലോചിക്കേണ്ടവരോടു നിങ്ങൾ തന്നെ പറയൂ. വകതിരിവ് ഉണ്ടാകേണ്ടത് എവിടെയാണോ അവരാണ് ആലോചിക്കേണ്ടതെന്നും റവന്യു വകുപ്പിന്‍റെ ആയിരം ദിവസത്തെ നേട്ടങ്ങൾ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

ആ മേഖലയിൽ നേരത്തെ സംഘർഷാവസ്ഥ ഉണ്ടായിരുന്നതായി അറിവില്ല. ഞായാറാഴ്ച രാത്രി സംഭവം അറിഞ്ഞയുടൻ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടിരുന്നു. സമാധാനം ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കൊലപാതകത്തിനു പിന്നിൽ ഏതു രാഷ്‌ട്രീയ കക്ഷിയാണെങ്കിലും അംഗീകരിക്കാൻ കഴിയില്ലെന്നും റവന്യുമന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.