ആക്രമണം ഷുഹൈബിനെ വെട്ടിയ രീതിയിൽ
ആക്രമണം ഷുഹൈബിനെ വെട്ടിയ രീതിയിൽ
Tuesday, February 19, 2019 1:40 AM IST
കാഞ്ഞങ്ങാട്: മട്ടന്നൂരിലെ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊന്ന അതേരീതിയിലാണ് ശരത്‌ലാലും കൊലക്കത്തിക്കിരയായതെന്ന് വ്യക്തമാക്കി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കൊടുവാൾ പോലെ മൂർച്ചയേറിയ ആയുധമാണ് ഉപയോഗിച്ചിരിക്കുന്നത്. 16 മുതൽ 20 വരെ വെട്ടുകളാണ് ശരത്തിന്‍റെ ദേഹത്തുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണമാണ് മരണകാരണമായതെന്ന് ഇൻക്വസ്റ്റിൽ പറയുന്നു. ഇടതു നെറ്റി മുതൽ 23 സെന്‍റിമീറ്റർ നീളത്തിലുള്ള മുറിവാണ് ഇതിലൊന്ന്. വലത് ചെവി മുതൽ കഴുത്ത് വരെ നീളുന്ന വെട്ടാണ് രണ്ടാമത്തേത്. കാൽമുട്ടിനു താഴെയായി മാത്രം അഞ്ചിടത്ത് മാരകമായി വെട്ടേറ്റിട്ടുണ്ട്. വെട്ടേറ്റ് കാലിന്‍റെ അസ്ഥികൾ പൂർണമായി തകർന്നിട്ടുണ്ട്. ഷുഹൈബിന്‍റെ മൃതദേഹത്തിലും ഇതേതരത്തിലുള്ള വെട്ടുകളാണുണ്ടായിരുന്നത്.

തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് കൃപേഷിന്‍റെ മരണകാരണം. മഴു പോലുള്ള ആയുധമുപയോഗിച്ചുള്ള ആക്രമണത്തിൽ കൃപേഷിന്‍റെ തലയോട്ടി തകർന്നു.

വെട്ടുകൊണ്ട് പ്രാണരക്ഷാർഥം നാനൂറ് മീറ്ററോളം ഓടിയ കൃപേഷ് ആളൊഴിഞ്ഞ പറമ്പിൽ വീണുമരിക്കുകയായിരുന്നു. കുമ്പള സിഐ പ്രേംസദൻ, ആദൂർ സിഐ എം.എ. മാത്യു എന്നിവർ ചേർന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് തയാറാക്കിയത്. പ്രഫഷണൽ കൊലയാളി സംഘമാണ് കൃത്യത്തിനു പിന്നിലെന്ന് സൂചന നൽകുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ.


കാസർഗോഡിനു കറുത്ത ഞായർ

കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ രണ്ടു യൂത്ത് കോൺഗ്രസുകാരുടെ അരുംകൊലയിൽ കാസർഗോഡിന്‍റെ മനഃസാക്ഷി വിറങ്ങലിച്ചു. നിസാരമായ വൈരാഗ്യത്തിന്‍റെ പേരിൽ വ്യക്തമായ പദ്ധതി തയാറാക്കി എതിരാളികളെ വകവരുത്തുന്ന രീതി അയൽജില്ലയായ കണ്ണൂരിൽ അസാധാരണ സംഭവമല്ലെങ്കിലും കാസർഗോഡിന്‍റെ ചരിത്രത്തിൽ ഇതാദ്യമാണ്. ഒറ്റപ്പെട്ട ചെറിയ സംഘർഷങ്ങൾ ഒഴിവാക്കിയാൽ ഏതൊരു രാഷ്‌ട്രീയപാർട്ടിക്കും തങ്ങളുടെ പ്രവർത്തനം നടത്താൻ പൂർണസ്വാതന്ത്ര്യമുള്ള പ്രദേശമാണ് കല്യോട്ട്.

ജാതി-മത-രാഷ്‌ട്രീയഭേദമെന്യേ എല്ലാവരും ഒരേ മനസോടെ കഴിയുന്ന നാടാണിത്. അവിടെയാണ് ജില്ലയ്ക്കു കേട്ടുകേൾവി മാത്രമുള്ള കണ്ണൂർ മോഡൽ ആക്രമണം അരങ്ങേറിയത്. രാഷ്‌ട്രീയസംഘർഷത്തിൽ ഒരേ പാർട്ടിയിലെ രണ്ടുപേർ കൊല്ലപ്പെടുന്ന സംഭവം സംസ്ഥാനത്തുതന്നെ അപൂർവമാണ്. ഇന്നലെ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും ജില്ലയിലെവിടെയും അതുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളോ വഴിതടയലോ നിർബന്ധിച്ച് കടയടപ്പിക്കലോ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും സിപിഎം ശക്തികേന്ദ്രങ്ങളിലടക്കം വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങൾ യഥേഷ്ടം സർവീസ് നടത്തുകയും ചെയ്തു.

കൂൾബാറും ക്ലബും തകർത്തു

കാഞ്ഞങ്ങാട്: കൊലപാതകത്തെതുടർന്ന് ഞായറാഴ്ച കല്യോട്ട് ടൗണിൽ സിപിഎം നിയന്ത്രണത്തിലുള്ള ക്ലബിനും സിപിഎം പ്രവർത്തകരുടെ കടകൾക്കും നേരേ വ്യാപക അക്രമം ഉണ്ടായി. എകെജി ക്ലബിന്‍റെ വാതിൽ തകർത്ത് അകത്തുകയറി മേശകളും കസേരകളും തീയിട്ടു നശിപ്പിച്ചു.

ക്ലബിന്‍റെ കതകുകളും ഫാനുകളും വയറിംഗും പൂർണമായി കത്തിനശിച്ചനിലയിലാണ്. കല്യോട്ടെ ജയരാജന്‍റെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ കോൾഡ് ഹൗസ് എന്ന കൂൾബാർ പൂർണമായും അടിച്ചുതകർത്തു. ഷട്ടർ തകർത്ത് അകത്തുകടന്ന സംഘം അതിനുള്ളിലെ ഫ്രീസറും ത്രാസും ട്രേകളും സോഡാകുപ്പികളും പഴവർഗങ്ങളും പുറത്തേയ്ക്കെറിഞ്ഞു.

ഇവിടെ നിന്നെടുത്ത സോഡാകുപ്പികൾ മെയിൻ റോഡിൽ എറിഞ്ഞുടച്ചതോടെ റോഡ് മുഴുവൻ കുപ്പിച്ചില്ലുകൾ കൊണ്ട് നിറഞ്ഞു. സമീപത്ത് സ്ഥിതിചെയ്യുന്ന ജയരാജിന്‍റെ സഹോദരൻ വത്സരാജിന്‍റെ പലചരക്കുകടയ്ക്കുനേരേയും ആക്രമണമുണ്ടായി. രാത്രിയിൽ കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടയുകയും ചെയ്തിരുന്നു. എന്നാൽ പ്രദേശത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചതോടെ പിന്നീട് അക്രമസംഭവങ്ങളൊന്നുമുണ്ടായില്ല.


വെട്ടേറ്റുകിടന്ന ശരത്തിനെആദ്യം കണ്ടത് സഹോദരി

കാഞ്ഞങ്ങാട്: ചോരയിൽ കുളിച്ചുകിടക്കുന്ന ശരത്തിനെ ആദ്യം നേരിൽക്കണ്ടത് അനുജത്തി. ബന്ധുക്കൾക്കൊപ്പം ഉദയപുരത്ത് ഒരു കല്യാണത്തിനു പോയി ജീപ്പിൽ മടങ്ങിവരികയായിരുന്നു അനുജത്തിയായ അമൃത. ആ സമയത്താണ് പ്രാണവേദനയിൽ പുളഞ്ഞ് സ്വന്തം കൂടപ്പിറപ്പ് റോഡരികിൽ വീണുകിടക്കുന്നതു കണ്ടത്. ഉടൻ തന്നെ അതേ ജീപ്പിൽ മംഗളുരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.


അന്ത്യാഞ്ജലി അർപ്പിച്ച് പതിനായിരങ്ങൾ

കാഞ്ഞങ്ങാട്: ശരത്തിനും കൃപേഷിനും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കോണ്‍ഗ്രസ് നേതാക്കൾ ഏറ്റുവാങ്ങിയത്. ഒരുനോക്കു കാണാനായി വഴിനീളെ കാത്തുനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഓരോ കേന്ദ്രത്തിലും അന്തിമോപചാരം അര്‍പ്പിക്കാനായി കൂട്ടംകൂടിനിന്നിരുന്നു. തൃക്കരിപ്പൂര്‍വഴിയാണ് വിലാപയാത്ര പെരിയയിലേക്ക് പോയത്. തൃക്കരിപ്പൂരിലും ചെറുവത്തൂര്‍ മയ്യിച്ചയിലും നീലേശ്വരത്തും പൊതുദര്‍ശനത്തിനു വച്ചശേഷം വൈകുന്നേരം നാലരയോടെയാണ് കാഞ്ഞങ്ങാട്ട് മൃതദേഹങ്ങളെത്തിച്ചത്.

കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ ഇരുവര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ചു. യുഡിഎഫിന്‍റെ സംസ്ഥാന- ജില്ലാ നേതാക്കളടക്കം കാഞ്ഞങ്ങാട്ട് അന്തിമോചാരമര്‍പ്പിക്കാനെത്തിയിരുന്നു. ജനത്തിരക്കുകാരണം മൃതദേഹങ്ങള്‍ താഴെയിറക്കാൻ കഴിഞ്ഞിരുന്നില്ല. ആറരയോടെ പെരിയയിൽ ആയിരത്തോളം ജനങ്ങളാണ് ഇരുവർക്കും അന്ത്യാഞ്ജലിയർപ്പിക്കാൻ കാത്തുനിന്നത്. തുടർന്ന് കല്യോട്ടും പൊതുദർശനം നടത്തിയശേഷം മൃതദേഹങ്ങൾ ഇരുവരുടെയും വീടുകളിലേക്ക് കൊണ്ടുപോയി. ഉറ്റചങ്ങാതിമാരായ ഇരുവർക്കും കല്യോട്ട് സ്കൂളിനു സമീപം ശരത്തിന്‍റെ ബന്ധുവിന്‍റെ സ്ഥലത്ത് ഒരേയിടത്തുതന്നെയാണ് അന്ത്യവിശ്രമം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.