ചർച്ച് ആക്ട്: സീറോ മലബാർ മാതൃവേദി അപലപിച്ചു
Monday, February 18, 2019 1:44 AM IST
കൊച്ചി: ചർച്ച് പ്രോപ്പർട്ടീസ് ആക്ട് നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തെ അന്തർദേശീയ സീറോ മലബാർ മാതൃവേദി എക്സിക്യൂട്ടീവ് യോഗം അപലപിച്ചു. സഭയുടെ സ്വത്തു സംബന്ധമായ എല്ലാ കാര്യങ്ങളും സിവിൽ നിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കുന്നതാണ്. സഭയിൽ കാനൻ നിയമപ്രകാരമുള്ള സാന്പത്തിക സമിതികളും അതിനെ നിയന്ത്രിക്കാൻ മറ്റു സമിതികളും നിലവിലുണ്ട്.

എന്നിരിക്കെ, ബാഹ്യഇടപെടലിലൂടെ സഭയുടെ പ്രവർത്തനങ്ങളെ സർക്കാരിന്‍റെ നിയന്ത്രണത്തിൻ കീഴിലാക്കാനുള്ള ഒരു ഗൂഢാലോചനയുടെ പരിണിതഫലമാണ് ചർച്ച് പ്രോപ്പർട്ടി ബിൽ. 2009 ൽ ഇടതുപക്ഷ സർക്കാരിന്‍റെ കാലത്ത് ഇതുപോലൊരു ബിൽ അവതരിപ്പിക്കുകയും എന്നാൽ ഇന്ത്യൻ ഭരണഘടനയിലെ ന്യൂനപക്ഷ അവകാശ ലംഘനമാണെന്ന കാരണത്താൽ കോടതി അതു റദ്ദാക്കുകയും ചെയ്തു. വീണ്ടും 2019 ൽ ഇങ്ങനെയൊരു ബിൽ ക്രൈസ്തവ സമൂഹത്തിന് മാത്രമായി ഉണ്ടാക്കാൻ ശ്രമിക്കുന്നത് സംശയത്തോടെ മാത്രമേ കാണാൻ കഴിയൂവെന്ന് യോഗം ചൂണ്ടിക്കാട്ടി.


സഭയുടെ അവകാശങ്ങൾക്കായി മാതൃവേദി എന്നും നിലകൊള്ളുമെന്നും പ്രസിഡന്‍റ് ഡോ.കെ.വി.റീത്താമ്മ അറിയിച്ചു. യോഗത്തിൽ അന്തർദേശീയ സീറോ മലബാർ മാതൃവേദി ഡയറക്ടർ ഫാ.വിൽസണ്‍ ഇലവത്തുങ്കൽ കൂനൻ ആമുഖപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റോസ്‌ലി പോൾ തട്ടിൽ, സിജി ലുക്സണ്‍, ജോസി മാക്സിൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.