കൊട്ടിയൂർ വിധി: സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷൻ
Sunday, February 17, 2019 1:35 AM IST
തലശേരി: കൊട്ടിയൂർ പീഡനക്കേസ് വിധിയിൽ ഏറെ സന്തോഷമുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ബീന കാളിയത്ത്, സി.കെ. രാമചന്ദ്രൻ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.

ഭാവിയിലേക്കുള്ള റഫറൻസായി ഈ വിധി മാറും. കൂറുമാറുന്ന സാക്ഷികൾക്ക് ഇതൊരു മുന്നറിയിപ്പാണ്. സർക്കാർ ഉദ്യോഗസ്ഥർ ഒഴികെ ഇരയും കുടുംബവും ഉൾപ്പെടെ പ്രധാന സാക്ഷികൾ കൂറുമാറിയ കേസാണിത്. പെൺകുട്ടിതന്നെ പ്രായം തെളിയിക്കാൻ പരാതി നൽകിയ കേസിന്‍റെ വിചാരണ ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഇത്തരത്തിൽ ഒരു കേസ് ഇന്ത്യയിൽത്തന്നെ ആദ്യമാണെന്നും പബ്ലിക് പ്രോസി ക്യൂട്ടർ പറഞ്ഞു.

വിധി സ്വാഗതാർഹം: കെസിബിസി ജാഗ്രതാ സമിതി

കൊച്ചി: കുട്ടികൾക്കെതിരേയുള്ള ലൈംഗിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ട റോബിൻ വടക്കുംചേരിക്കു നിയമാനുസൃതം ലഭിച്ച ശിക്ഷ സ്വാഗതം ചെയ്യുന്നുവെന്നു കെസിബിസി ഐക്യജാഗ്രത കമ്മീഷൻ. സമർപ്പിത ജീവിതം നയിക്കുന്നവരിലുണ്ടാകുന്ന ഇത്തരം വീഴ്ചകൾ ദുഃഖകരവും ഗുരുതരവുമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ കത്തോലിക്കാസഭ കൂടുതൽ ജാഗ്രതയും കരുതലും പുലർത്തും.


നിരപരാധികളെ കുറ്റവിമുക്തരാക്കിയ കോടതിയുടെ നടപടിയും പ്രത്യേകം ശ്രദ്ധാർഹമാണ്. കുട്ടികളുടെയും ദുർബലരുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി സഭ നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങൾ കാര്യക്ഷമമാക്കാൻ എല്ലാ തലങ്ങളിലും ജാഗ്രതയുണ്ടാവണമെന്നും പിഒസിയിൽ ചേർന്ന ഐക്യജാഗ്രതാ കമ്മീഷൻ യോഗം അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.