ചിന്നത്തന്പി ആനക്കൊട്ടിലിൽ; 60 കല്പനകൾ പരിശീലിപ്പിക്കും
ചിന്നത്തന്പി ആനക്കൊട്ടിലിൽ; 60 കല്പനകൾ പരിശീലിപ്പിക്കും
Sunday, February 17, 2019 1:18 AM IST
മറയൂർ: ചിന്നത്തന്പിയെ ടോപ്പ് സ്ലിപ് വരകളിയാർ ആന വളർത്തൽ കേന്ദ്രത്തിലെ ആനക്കൊട്ടിലിൽ അടച്ചു. രണ്ടു മാസത്തെ വിവിധ തരത്തിലുള്ള പരിശീലനം ചിന്നത്തന്പിക്കു നല്കുമെന്നും കുംകി ആനയാക്കാനുള്ള ശ്രമമില്ലെന്നും വനംവകുപ്പ് അധികൃതർ പറയുന്നു. മാസങ്ങൾക്കുമുൻപ് കാടിറങ്ങിയ ചിന്നത്തന്പിയെ ജനുവരി 25ന് പിടികൂടി ടോപ്പ് സ്ലിപ് വനമേഖലയിൽ വിട്ടെങ്കിലും രണ്ടു ദിവസത്തിനുള്ളിൽ 130 കിലോമീറ്റർ ദൂരം സഞ്ചരിച്ച് അതിർത്തി ഗ്രാമങ്ങളിൽ തിരിച്ചെത്തുകയായിരുന്നു.

16 ദിവസത്തെ കാത്തിരിപ്പിനു ശേഷം ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഉടുമലൈപേട്ടയ്ക്കു സമീപം കേരള അതിർത്തിയിലെ അമരാവതി കണ്ണാടി പുത്തൂർ ഗ്രാമത്തിൽനിന്നു പിടികൂടി പൊള്ളാച്ചിക്കും വാൾപ്പാറയ്ക്കുമിടയിൽ ടോപ്പ് സ്ലിപ് വരകളിയാർ ആന വളർത്തൽ കേന്ദ്രത്തിലെ ആനക്കൊട്ടിലിൽ ഇന്നലെ എത്തിച്ചു. ചെന്നൈ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മയക്കുവെടിവച്ചു കുംകി ആനകളുടെ സഹായത്തോടെയാണ് കേരളത്തിൽനിന്നുമെത്തിച്ച പ്രത്യേക ലോറിയിൽ കയറ്റി കുംകി ആനകളോടൊപ്പം ടോപ്പ് സ്ലിപ്പിൽ എത്തിച്ചത്. വളരെ ശാന്തനായാണ് കൂട്ടിൽ ചിന്നത്തന്പി കയറിയത്. വനംവകുപ്പ് ജീവനക്കാർക്കും കുംകി ആനകൾക്കും ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെ കൂട്ടിനുള്ളിലേക്കു സ്വയം കയറുകയായിരുന്നു.


ഇന്നലെ രാവിലെ ചക്ക, തെങ്ങിന്‍റെ മടൽ, പഴങ്ങൾ എന്നിവ നല്കിയപ്പോൾ തിന്നു. രണ്ടു മാസത്തെ പരിശീലനമാണ് ആനക്കൊട്ടിലിൽ കഴിയുന്ന ചിന്നത്തന്പിക്കു നല്കുന്നത്. 60 കല്പനകൾ (കട്ടളകൾ) ആണ് ചിന്നത്തന്പിയെ പരിശീലിപ്പിക്കുന്നത്. പരിശീലനം പൂർത്തികരിച്ച് ആന വളർത്തൽ കേന്ദ്രത്തിലെ മറ്റാനകളോടൊപ്പം വിടാനാണ് വനംവകുപ്പിന്‍റെ ആലോചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.