വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കുന്നവർക്ക് കേരളത്തിൽ രജിസ്ട്രേഷൻ നൽകുന്നില്ല
വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കുന്നവർക്ക്  കേരളത്തിൽ രജിസ്ട്രേഷൻ നൽകുന്നില്ല
Sunday, February 17, 2019 12:54 AM IST
കൊച്ചി: വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കുന്നവർക്ക് കേരളത്തിൽ രജിസ്ട്രേഷൻ നൽകുന്നില്ലെന്നു കേരള ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ (എംസിഐ) അംഗീകരിച്ച വിദേശ സർവകലാശാലകളിൽനിന്നു മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് 2018 ജനുവരി ഒന്നു മുതൽ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാരണത്താൽ വിദേശത്ത് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾ വലയുകയാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

2017ൽ പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ടിസിഎംസി (ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗണ്‍സിൽ) സ്ഥിര രജിസ്ട്രേഷനു നിബന്ധനകൾ ഏർപ്പെടുത്തിയത്. വിദേശത്ത് അഞ്ചു വർഷത്തെ പഠനം പൂർത്തിയാക്കി അവിടെ ഒരു വർഷം ഇന്‍റേണ്‍ഷിപ്പും കഴിഞ്ഞ് എത്തുന്ന വിദ്യാർഥികൾ എംസിഐയുടെ പരീക്ഷ പാസായാണ് ഇന്ത്യയിൽ ജോലി ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഇന്‍റേണ്‍ഷിപ് കൂടാതെ ജോലി നൽകുന്പോൾ കേരളത്തിൽ മാത്രം ഒരു വർഷം കൂടി ഇന്‍റേണ്‍ഷിപ് നടത്തിയാൽ മാത്രമേ പെർമനന്‍റ് രജിസ്ട്രേഷൻ നൽകു. എംസിഐ നിയമപ്രകാരം യോഗ്യത സർട്ടിഫിക്കറ്റ് നേടി വിദേശത്ത് പഠനം പൂർത്തിയാക്കി എത്തുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും വെരിഫിക്കേഷൻ നടത്തി പെർമനന്‍റ് രജിസ്ട്രേഷൻ നേടാൻ അവകാശമുണ്ട്. കേരളത്തിൽ ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാണ് അസോസിയേഷന്‍റെ ആവശ്യം. എംസിഐ നിയമപ്രകാരം ഇന്ത്യയിൽ ഏത് സംസ്ഥാനത്തും ജോലി ചെയ്യാമെങ്കിലും കേരളത്തിൽ മാത്രമാണ് പെർമനന്‍റ് രജിസ്ട്രേഷനൻ നൽകാത്തത്.


നിരവധി വിദ്യാർഥികളാണ് തുടർ പഠനത്തിനും ജോലിക്കുമായി കേരള രജിസ്ട്രേഷൻ ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടുന്നത്. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം നിബന്ധനകൾ ഇല്ലാത്തതിനാൽ കേരളത്തിലെ വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കൗണ്‍സിലുകളിൽ രജിസ്റ്റർ ചെയ്യുന്നതിന് നിർബന്ധിതരാവുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.

ഷെഹീൻ മുഹമ്മദ് കുട്ടി, അബ്ദുൽ മനാഫ്, എസ്എസ് സനിൽ, എപി ലൗലി, ഷാബിർ അലി എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.