ശബരിമല: സുപ്രീംകോടതിയിൽ സർക്കാർ വസ്തുതകൾ മറച്ചുവച്ചെന്ന് ഉമ്മൻ ചാണ്ടി
ശബരിമല: സുപ്രീംകോടതിയിൽ സർക്കാർ വസ്തുതകൾ മറച്ചുവച്ചെന്ന് ഉമ്മൻ ചാണ്ടി
Tuesday, January 22, 2019 1:34 AM IST
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനം സംബന്ധിച്ച് 1991ൽ ഹൈക്കോടതി നടത്തിയത് തെറ്റായ വിധിയായിരുന്നെന്നും അതു സുപ്രീം കോടതി തിരുത്തിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശം അങ്ങേയറ്റം നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമാണെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. ഇടതുസർക്കാർ വസ്തുതകൾ മറച്ചുവച്ചു സുപ്രീം കോടതിൽ നല്കിയ സത്യവാങ്മൂലമാണ് ഈ സുപ്രീംകോടതി വിധിയിലേക്കു നയിച്ചത്.

1950ലെ തിരുവിതാംകൂർ- കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31-ാം വകുപ്പനുസരിച്ചും ശബരിമലയിൽ ദർശനവും പൂജകളും ഉത്സവകാല ചടങ്ങുകളും നടത്തേണ്ടത് ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് 1991ലെ മഹീന്ദ്രൻ കേസിലെ വിധി. ഇക്കാര്യങ്ങൾ ഇടതു സർക്കാരിന്‍റെ സത്യവാങ്മൂലത്തിൽ മറച്ചുവച്ചു. 2018 സെപ്റ്റംബർ 28ലെ സുപ്രീംകോടതി വിധിയിൽ പോലും മഹീന്ദ്രൻ കേസും തിരുവിതാംകൂർ കൊച്ചി ഹിന്ദുമതസ്ഥാപനനിയമം 31-ാം വകുപ്പും റദ്ദു ചെയ്തിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

ഹിന്ദു സമുദായത്തിൽ വിശേഷമായ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്ന പ്രത്യേക വിഭാഗമാണ് അയ്യപ്പഭക്തർ എന്നാണ് ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയത്. 41 ദിവസത്തെ വ്രതാനുഷ്ഠാനം അവർക്കു നിർബന്ധമാണ്. അവർക്ക് പ്രത്യേക പേരുകൾ ഉണ്ട്.

ആദ്യം ദർശനത്തിനുപോകുന്ന ആളെ കന്നി അയ്യപ്പനെന്നും പിന്നീടവരെ അയ്യപ്പനെന്നും 18 പ്രാവശ്യം മലചവിട്ടുന്നവരെ ഗുരുസ്വാമിയെന്നും ശബരിമലയിൽ പോയ സ്ത്രീകളെ മാളികപ്പുറം എന്നുമാണു വിളിക്കുന്നത്. 41 ദിവസം വ്രതം, കറുത്ത വസ്ത്രം, ഇരുമുടിക്കെട്ട് തുടങ്ങിയവ തീർഥാടകരുടെ പ്രത്യേകതകളാണ്. സ്ത്രീകളിൽ 10നും 50നും ഇടയ്ക്കു പ്രായമുള്ളവർക്കു മാത്രമാണ് നിയന്ത്രണം. അത് അവിടത്തെ വിശ്വാസവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്.


മഹീന്ദ്രൻ കേസിൽ വിദഗ്ധരായ തന്ത്രിമാരെയും ഹിന്ദുമത പണ്ഡിതരേയും വിസ്തരിച്ചു മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ശബരിമല അയ്യപ്പഭക്തർ സവിശേഷമായ മതവിഭാഗമായതിനാൽ, ഭരണഘടനയുടെ 26 ബി അനുച്ഛേദമനുസരിച്ച് ആചാരസംരക്ഷണത്തിന്‍റെ ഭാഗമായി 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ദർശന നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി വിധിച്ചത്. സമാനമായ കാര്യങ്ങൾ തന്നെയാണ് ശബരിമല കേസിൽ സുപ്രീംകോടതിയിലെ ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയിലുള്ളതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

സുപ്രീംകോടതി പുനഃപരിശോധനാ ഹർജി പരിഗണിക്കുന്പോൾ ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയാൽ വിശ്വാസ സംരക്ഷണത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകും. അതിനു തയാറാകാതെ ഹൈക്കോടതിയെയും മറ്റും ജനമധ്യത്തിൽ താറടിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.