വിശ്വാസത്തിന്‍റെ പേരിൽ സമൂഹത്തിൽ ചേരിതിരിവിനു ശ്രമിക്കുന്നു: മുഖ്യമന്ത്രി
വിശ്വാസത്തിന്‍റെ പേരിൽ സമൂഹത്തിൽ ചേരിതിരിവിനു ശ്രമിക്കുന്നു: മുഖ്യമന്ത്രി
Monday, January 21, 2019 1:06 AM IST
തിരുവനന്തപുരം: വിശ്വാസത്തിന്‍റെ പേരിൽ സമൂഹത്തിൽ ചേരിതിരിവിനു ശ്രമിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിലെ വലിയ വിഭാഗത്തെയാണ് ഇപ്പോൾ വിശ്വാസത്തിന്‍റെ പേരിൽ അണിനിരത്താൻ ശ്രമിക്കുന്നത്. സമൂഹത്തിൽ യാഥാസ്ഥിതിക മൂല്യങ്ങളുമായി സന്ധിചെയ്ത് ഒരുമിച്ച് നിർത്താൻ ശ്രമിക്കുകയാണെന്നും ഇഎംഎസ് അക്കാദമി സംഘടിപ്പിച്ച കേരള സമൂഹത്തിന്‍റെ വലതുപക്ഷവത്കരണം എന്ന ശിൽപശാല ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥയെ പൂർണമായി അട്ടിമറിച്ച് പഴയ സ്ഥിതിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു. ജാതിമേധാവിത്വ ശക്തികളാണ് ഈ ശ്രമം നടത്തുന്നത്. ശബരിമല കേസ് നടക്കുന്പോൾ രാഷ്‌ട്രീയ കക്ഷികളും ആർഎസ്എസും അനുകൂലിച്ചിരുന്നു. എന്നാൽ വിധി വന്നശേഷം ജാതിമേധാവിത്വ ശക്തികൾ ഇറങ്ങിയപ്പോൾ ഈ അനുകൂലിച്ചവരും എതിരായി.

1991ലെ ഹൈക്കോടതി വിധി വരുന്നത് വരെ ശബരിമലയിൽ സ്ത്രീപ്രവേശന വിഷയം ഉണ്ടായിരുന്നില്ല. ഹൈക്കോടതി ചെയ്ത തെറ്റായ കാര്യം ഇപ്പോൾ സുപ്രീംകോടതി തിരുത്തി. മാധ്യമ രംഗവും വലതുപക്ഷ രാഷ്‌ട്രീയത്തിന്‍റെ വക്താക്കളായി മാറുന്ന അവസ്ഥയുണ്ട്. മാധ്യമ സാക്ഷരതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി, എം.വി. ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.