അർത്തുങ്കൽ ബസിലിക്കയിൽ പ്രധാന തിരുനാൾ ഇന്ന്
അർത്തുങ്കൽ ബസിലിക്കയിൽ പ്രധാന തിരുനാൾ ഇന്ന്
Sunday, January 20, 2019 12:42 AM IST
ചേർത്തല: ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ സെന്‍റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ പ്രധാന തിരുനാൾ ഇന്ന് ആഘോഷിക്കും. വെളുത്തച്ചന്‍റെ അനുഗ്രഹം തേടി വിശ്വാസ സഹസ്രങ്ങൾ ഇന്ന് അർത്തുങ്കലിലെത്തും. വൈകുന്നേരം നാലിനു ദേശത്തിന് അനുഗ്രഹം ചൊരിഞ്ഞു നടക്കുന്ന തിരുസ്വരൂപവുമേന്തിയുള്ള പ്രദക്ഷിണം അർത്തുങ്കലിനെ വിശ്വാസീസാഗരമാക്കും.

തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചതു മുതൽ അർത്തുങ്കലിലേക്കു പതിനായിരക്കണക്കിന് വിശ്വാസികൾ രാപകലില്ലാതെ പ്രവഹിക്കുകയാണ്. ഇന്നു നടക്കുന്ന പ്രദക്ഷിണത്തിന് ഇതരസംസ്ഥാനങ്ങളിൽനിന്നും വിശ്വാസികൾ എത്തിച്ചേരും. പടിഞ്ഞാറ് സ്ഥാപിച്ചിട്ടുള്ള കുരിശടിവരെയാണ് പ്രദക്ഷിണം. തിരുസ്വരൂപം വഹിക്കുന്നതിനായി ജനങ്ങൾ പ്രത്യേക വ്രതാനുഷ്ഠാനങ്ങളോടെയാണ് എത്തുന്നത്.

പ്രദക്ഷിണ സമയം വിശ്വാസികൾ വെറ്റിലയും മലരുമൊക്കെ പ്രാർഥനാപൂർവം തിരുസ്വരൂപത്തിൽ അർപ്പിക്കാറുണ്ട്. തിരുസ്വരൂപം ദേവാലയത്തിൽനിന്നു പുറത്തിറക്കുന്നതു മുതൽ തിരികെ എത്തുന്നതുവരെ ആകാശത്തു ചെന്പരുന്തുകൾ വട്ടമിട്ടു പറക്കുന്നത് അർത്തുങ്കലിലെ പ്രദക്ഷിണത്തിന്‍റെ മറ്റൊരു സവിശേഷതയാണ്. ദേവാലയത്തിലെ പ്രധാന നേർച്ച അന്പും വില്ലും എഴുന്നള്ളിക്കലാണ്.


ദേവാലയ വാതിൽക്കലുള്ള കുരിശടിയിൽനിന്നു തുടങ്ങുന്ന നേർച്ചയ്ക്ക് അകന്പടിയായി പ്രത്യേക ബാൻഡ്മേളവും മുത്തുക്കുടകളുമുണ്ടാകും. ദേവാലയത്തിനു പടിഞ്ഞാറുഭാഗത്തുള്ള കുരിശടിയിൽനിന്നു വിശ്വാസികൾ വില്ലും കഴുന്നുമായി ഉരുളുനേർച്ചയായി ദേവാലയത്തിലെത്തി വെളുത്തച്ചനെ ദർശിക്കുന്നു. ഒരു ദിവസം ഉപവാസം അനുഷ്ഠിച്ചുകൊണ്ട് വെളുത്തച്ചന്‍റെ തിരുനടയിൽ ഭജനയിരിക്കുന്നതും ഇവിടെ പതിവാണ്. നേർച്ചകൾ അർപ്പിക്കുന്നതിനായി ജാതിമത ഭേദമെന്യേ എല്ലാ ജനവിഭാഗങ്ങളും ഇവിടെയെത്തുന്നുണ്ട്.

27നാണ് എട്ടാം തിരുനാൾ. ഇതു കൃതജ്ഞതാദിനമായി ആചരിക്കും. രാത്രി പന്ത്രണ്ടോടെ തിരുസ്വരൂപ വന്ദനം, തിരുനട അടയ്ക്കൽ ചടങ്ങുകളോടെ തിരുനാളിനു സമാപനമാകും. വിശ്വാസികൾക്കു ബുദ്ധിമുട്ടില്ലാതെ പള്ളിയിലെത്താനും പ്രാർഥിക്കാനും എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.