മൊബൈൽ പ്രണയത്തിനൊടുവിൽ കൊടുംക്രൂരത
മൊബൈൽ പ്രണയത്തിനൊടുവിൽ കൊടുംക്രൂരത
Sunday, January 20, 2019 12:30 AM IST
കോട്ടയം: മൊബൈൽ ഫോൺ പ്രണയത്തിലൂടെ പെൺകുട്ടിയെ വശത്താക്കിയ പ്രതി കൂട്ടിക്കൊണ്ടുപോയത് തന്ത്രപരമായി. വീട്ടിൽനിന്നു മൊബൈൽ ഫോണിൽ വിളിച്ചുവരുത്തി ടിപ്പർ ലോറിയിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയോടു തെല്ലും ദയ കാണിക്കാതെ ക്രൂരമായിട്ടാണ് പ്രതി അജേഷ് പെരുമാറിയതെന്നു പോലീസ് പറയുന്നു. പെൺകുട്ടിയുടെ ശരീരത്ത് മുഖത്തും തലയുടെ പിറകിലും ഇടതു കൈമുട്ടിനു മുകളിലായും പരിക്കുകളുണ്ട്. മറ്റെവിടെയോ വച്ചു കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇഷ്ടിക നിർമാണക്കന്പനിയിൽ എത്തിച്ചു പിന്നിലുള്ള വാഴത്തോപ്പിൽ മറവു ചെയ്യുകയായിരുന്നെന്നു കരുതുന്നു.

മ ൃതദേഹം വെയ്സ്റ്റ് മണ്ണും കന്പനിയിലെ അവശിഷ്ടങ്ങളും തള്ളുന്ന പത്തടിയോളം താഴ്ചയിലേക്കു തള്ളിയിടുകയായിരുന്നു. താഴെ നിന്നിരുന്ന വാഴയുടെ ചുവട്ടിൽ മൃതദേഹം തങ്ങി നിന്നതോടെ ഇയാൾ അതുവഴിതന്നെ താഴെയിറങ്ങി തുന്പയോ മറ്റ് ആയുധങ്ങളോ ഉപയോഗിച്ചു മണ്ണ് കോരി ഇടുകയായിരുന്നു.


നഗ്നമായ നിലയിലായിരുന്ന മൃതദേഹത്തിൽ ചെരിപ്പുകൾ ധരിച്ചിട്ടുണ്ടായിരുന്നു. കഴുത്തു ഭാഗത്തായി ചുരിദാർ ഷാളും കുടുങ്ങി കിടന്നിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.

ഇന്നലെ അജേഷിനെ സ്ഥലത്തെത്തിച്ച കോട്ടയം ഡിവൈഎസ്പി ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള തെളിവെടുത്തു.

കൊലപാതകത്തിനു മുന്പു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയിട്ടുണ്ടോയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂയെന്നും പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.