ചിന്നക്കനാൽ ഇരട്ടക്കൊല കാമുകിയുമായി സുഖജീവിതത്തിനു പണമുണ്ടാക്കാൻ
ചിന്നക്കനാൽ ഇരട്ടക്കൊല കാമുകിയുമായി  സുഖജീവിതത്തിനു പണമുണ്ടാക്കാൻ
Sunday, January 20, 2019 12:30 AM IST
രാജകുമാരി: ചിന്നക്കനാലിനു സമീപം നടുപ്പാറ റിഥം ഓഫ് മൈ മൈന്‍റ് റിസോർട്ടിലെ ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി റിസോർട്ടിലെ ഡ്രൈവർ ബോബിനെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പിനു ശേഷം റിമാൻഡ് ചെയ്തു. നാടിനെ നടുക്കിയ കൊലപാതകം നടത്തിയതു കാമുകിയെ സ്വന്തമാക്കി നാടുവിടാനായിരുന്നെന്നു പോലീസ് പറഞ്ഞു.

കൊലപാതകത്തിനു ശേഷം പ്രതിക്ക് ഒളിവിൽ താമസിക്കുന്നതിനു സൗകര്യമൊരുക്കിയ ചേരിയാർ കറുപ്പൻകോളനി സ്വദേശി ഇസ്രവേലിന്‍റെ ഭാര്യ കപിലയുമായി പ്രതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. കപിലയുമായി ഒരുമിച്ചു ജീവിക്കാനുള്ള പണം സ്വരൂപിക്കാനാണ് ഏലത്തോട്ടം ഉടമയെയും ജോലിക്കാരനെയും കൊലപ്പെടുത്തിയത്.

പണത്തിനുവേണ്ടി തോട്ടത്തിലെ ഏലക്കാ സ്റ്റോറിൽനിന്ന് ഏലക്കാ മോഷ്ടിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് രണ്ടു പേരെ കൊലപ്പെടുത്തിയത്. മോഷണശേഷം കാമുകിയുമായി വേളാങ്കണ്ണിക്കു കടക്കാനായിരുന്നു പദ്ധതി. 13ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. അന്നു രാവിലെ പത്തോടെ സംഭവം പുറംലോകം അറിഞ്ഞു. അതേസമയം, കാമുകിയെ സ്വന്തമാക്കാൻ ഇസ്രവേലിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്.

പോലീസ് പറയുന്നത് ഇങ്ങനെ: കൊലപാതകം നടന്നതിനു മുന്പുള്ള നാലു ദിവസവും പ്രതി റിസോർട്ടിലാണ് താമസിച്ചിരുന്നത്. കൊലപാതക ദിവസം രാത്രി മുത്തയ്യയുടെ കൈയിൽനിന്നു ഭക്ഷണം വാങ്ങി കഴിച്ചശേഷം പ്രതിയും മുത്തയ്യയും റിസോർട്ടുടമ രാജേഷും ഉറങ്ങാൻ കിടന്നു.

രാത്രി പന്ത്രണ്ടരയോടെ മോഷണം നടത്താൻ തീരുമാനിച്ചെത്തിയ ബോബിൻ ഏലക്കാ സ്റ്റോറിന്‍റെ മുകളിൽ ഏലയ്ക്കാ സൂക്ഷിച്ചിരുന്നതിനു സമീപത്തെ മുറിയിലുണ്ടായിരുന്ന വലിയ ചുറ്റികയെടുത്ത് ഉറങ്ങുകയായിരുന്ന മുത്തയ്യയുടെ തലയിൽ ആഞ്ഞടിച്ചു. നാലു തവണ തലയിൽ അടിച്ച് മരണം ഉറപ്പാക്കിയശേഷം മൃതദേഹം കിടക്കയിൽനിന്നു വലിച്ച് സമീപത്തെ സ്റ്റോറിനുള്ളിലിട്ടു പൂട്ടി.

മുത്തയ്യ ഉണർന്നാൽ പദ്ധതി പൊളിയുമെന്നു കരുതിയാണു കൊലപ്പെടുത്തിയത്.
ഏലക്കാ സൂക്ഷിച്ചിരുന്ന പെട്ടി കന്പിപ്പാര ഉപയോഗിച്ചു തുറന്നു മൂന്നു ചാക്കിലായി സൂക്ഷിച്ചിരുന്ന ഏലക്ക പുറത്തെടുത്തു. ഇതു കൊണ്ടുപോകാൻ തോട്ടം ഉടമ രാജേഷിന്‍റെ ജീപ്പ് എടുക്കാൻ തീരുമാനിച്ചു. ഇതിനായി വെളുപ്പിന് അഞ്ചോടെ രാജേഷ് ഉറങ്ങിയിരുന്ന ഒൗട്ട് ഹൗസിലെത്തി വിളിച്ചുണർത്തി, ആശുപത്രി ആവശ്യത്തിന് ജീപ്പിന്‍റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ, താക്കോൽ നൽകാൻ രാജേഷ് തയാറായില്ല. ഇതേത്തുടർന്ന് കൈയിൽ കരുതിയിരുന്ന മൃഗങ്ങളുടെ തോൽ പൊളിക്കാൻ ഉപയോഗിക്കുന്ന മൂർച്ചയേറിയ നീളംകൂടിയ കത്തി ഉപയോഗിച്ച് രാജേഷിന്‍റെ കഴുത്തിൽ കുത്തി. രാജേഷ് ഒച്ചയുണ്ടാക്കാതിരിക്കാനാണ് കഴുത്തിൽ കുത്തിയത്. വീണ്ടും കുത്താൻ ശ്രമിച്ചപ്പോൾ രാജേഷ് തട്ടിമാറ്റി. എന്നാൽ, പുറത്തേക്ക് ഓടിയ രാജേഷ് ഗെയിറ്റിന്‍റെ മുന്നിൽ കുഴഞ്ഞുവീണു.


ഇതോടെ രാജേഷിന്‍റെ നെഞ്ചിൽ വീണ്ടും കത്തി കുത്തിയിറക്കി കൊലപ്പെടുത്തുകയായിരുന്നു. രാജേഷിന്‍റെ മൃതദേഹം സമീപത്തെ കാട്ടിലേക്കു വലിച്ചുമാറ്റിയിട്ട ശേഷം രാജേഷിന്‍റെ വാഹനത്തിൽ ഏലക്കാ കയറ്റി രക്ഷപ്പെട്ടു.

ഇവിടെനിന്നു പ്രതി ആദ്യമെത്തുന്നത് ഇസ്രവേലിന്‍റെ വീട്ടിലാണ്. രാജേഷിനെ കൊലപ്പെടുത്തുന്ന സമയത്ത് പ്രതിയുടെ കൈയ്ക്കു മുറിവേറ്റിരുന്നു. ഇതിനു ചികിത്സ നൽകാനും വാഹനം ഉപേക്ഷിക്കാനും വീട്ടിൽ താമസിക്കാനും ഇസ്രവേലും ഭാര്യയുമാണ് സൗകര്യമൊരുക്കിയത്. ഇതിനിടെ ഏലക്കാ വിറ്റ് പണമാക്കിയിരുന്നു.

പോലീസ് എത്തുമെന്നു മനസിലാക്കിയ പ്രതി, ഇസ്രവേലിന്‍റെ വീട്ടിൽനിന്നു രക്ഷപ്പെട്ടു. ഇസ്രവേലിനെയും ഭാര്യ കപിലയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽപോയ പ്രതി ഇവരെ ഫോണിൽ ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നു മനസിലാക്കിയ പോലീസ് കോടതിയുടെ അനുമതിയോടെ ഇവരുടെ മൊബൈൽ ഫോണ്‍ സ്റ്റേഷനിൽ സൂക്ഷിച്ചു. ഇതിലേക്കുവന്ന കോളുകൾ നിരീക്ഷിച്ച് പ്രതി തമിഴ്നാട്ടിലേക്കു കടന്നതായി മനസിലാക്കി. തുടർന്ന് തമിഴ്നാട്ടിലെ മധുരയിൽനിന്നു പിടികൂടുകയായിരുന്നു.

ഇടുക്കി എസ്പി കെ.ബി. വേണുഗോപാലെത്തി വിശദമായ ചോദ്യംചെയ്തതിനുശേഷം പ്രതിയെ റിസോർട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. തുടർന്ന് നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തെളിവെടുപ്പിനായി റിസോർട്ടിൽ എത്തിച്ചപ്പോൾ കൊല്ലപ്പെട്ട മുത്തയ്യയുടെ വീട്ടുകാരും നാട്ടുകാരും പ്രതിഷേധവുമായെത്തിയത് സംഘർഷത്തിനിടയാക്കി. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു .

ഐപിസി 397, 449, 302, 201, 120 ബി, 118 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.