കുട്ടനാട്ടിൽ കർഷകർക്കു ബാങ്കുകളുടെ നോട്ടീസ്
കുട്ടനാട്ടിൽ  കർഷകർക്കു  ബാങ്കുകളുടെ  നോട്ടീസ്
Thursday, January 17, 2019 2:50 AM IST
മങ്കൊന്പ്: പ്രളയത്തെത്തുടർന്ന് ദുരിതത്തിലായ കർഷകരുടെ കാർഷിക വായ്പകൾക്ക് ഒരു വർഷത്തേക്കു മോറട്ടോറിയം പ്രഖ്യാപിച്ച സർക്കാർ നടപടി പാളുന്നു. സ്വർണ പണയത്തിന്മേൽ കാർഷിക വായ്പയെടുത്ത വരാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. തിരിച്ചടയ്ക്കാത്തപക്ഷം സ്വർണ ഉരുപ്പടികൾ ലേലം ചെയ്യുമെന്നു നൂറുകണക്കിനു കർഷകർക്കു നോട്ടീസ് ലഭിച്ചു. ചൊവ്വാഴ്ച മാത്രം മങ്കൊന്പിലെ ഒരു ബാങ്കിൽനിന്ന് 120 പേർക്കാണു നോട്ടീസയച്ചത്.

2016-17 വർഷത്തിലെ വായ്പയ്ക്കാണ് ഇപ്പോൾ നോട്ടീസ് ലഭിക്കുന്നത്. 2018ൽ പ്രളയവും കൃഷിനാശവും സംഭവിച്ചതോടെതിരിച്ചടവ് മുടങ്ങി. തിരിച്ചടവ് മുടക്കം, മോറട്ടോറിയം പ്രഖ്യാപനം ഇവ മൂലം ഇത്തവണ പുഞ്ചക്കൃഷിക്കു ബാങ്കുകൾ കൃഷിവായ്പ നൽകിയിരുന്നില്ല. നോട്ടീസ് ലഭിച്ചവരിൽ തുടർച്ചയായ മടവീഴ്ചകൾക്കു ശേഷം വീണ്ടും കൃഷിയിറക്കിയിരിക്കുന്ന കർഷകരുമുണ്ട്.


നോട്ടീസ് ലഭിച്ച കർഷകർ എന്തു ചെയ്യണമെന്ന ആകുലതയിലാണ്. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ സഹായത്തോടെ പണയ സ്വർണം തിരിച്ചെടുത്തു വിൽക്കേണ്ട ഗതികേടിലാണ് പലരും. ഇങ്ങനെ വിൽക്കുന്പോൾ വലിയ സാന്പത്തിക നഷ്ടവും ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.