ശബരിമല: വീണ്ടും യുവതികൾ, പ്രതിഷേധംമൂലം മടങ്ങി
ശബരിമല: വീണ്ടും യുവതികൾ, പ്രതിഷേധംമൂലം മടങ്ങി
Thursday, January 17, 2019 2:50 AM IST
ശബരിമല: ശബരിമല ദർശനത്തിനായി വീണ്ടും യുവതികളെത്തി. നീലിമല വരെയെത്തിയ ഇവരെ മൂന്നു മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനിടെ പോലീസ് മടക്കി. കണ്ണൂർ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷാനില സജേഷ് എന്നീ യുവതികളാണ് ഇന്നലെ പുലർച്ചെ നാലോടെ പന്പയിൽനിന്നു സന്നിധാനത്തേക്കു മല കയറ്റം തുടങ്ങിയത്.

നിലയ്ക്കൽവരെ സ്വകാര്യ വാഹനത്തിലെത്തിയ രേഷ്മയും ഷാനിലയും അവിടെനിന്നു കെഎസ്ആർടിസി ബസിലാണു പന്പയിലേക്ക് എത്തിയത്. ഏഴു പുരുഷന്മാർ കൂടി അടങ്ങുന്ന സംഘത്തിലാണ് രേഷ്മയും ഷാനിലയും ഉണ്ടായിരുന്നത്. നവോത്ഥാന കേരളം കൂട്ടായ്മ ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ സംഘടിച്ച ശ്രേയസ് കണാരൻ, സുബ്രഹ്മണ്യൻ, സുഭൻ, മിഥുൻ, സജേഷ, പ്രിയേഷ്, സനൂപ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന പുരുഷന്മാർ.

പന്പയിൽനിന്നു മല കയറിയ സംഘത്തിലെ യുവതികളെ തിരിച്ചറിഞ്ഞവർ പ്രതിഷേധമുയർത്തി. തുടർന്ന് ഇവർ പോലീസ് സഹായം തേടി. അയ്യപ്പവേഷത്തിൽ ഇരുമുടിക്കെട്ടുമായാണു രേഷ്മയും ഷാനിലയും എത്തിയത്.

യുവതികളുമായി പന്പയിൽ പോലീസ് ചർച്ച നടത്തിയിരുന്നു. തങ്ങൾ വ്രതം നോക്കിയാണ് എത്തുന്നതെന്നും മല കയറാൻ സുരക്ഷ വേണമെന്നും യുവതികൾ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിഷേധം ഉണ്ടാകുമെന്നു പോലീസ് മുന്നറിയിപ്പ് നൽകി. യുവതികളും സംഘവും മലകയറ്റം തുടങ്ങിയെങ്കിലും 500 മീറ്റർ നടന്നു നീലിമല വാട്ടർടാങ്കിനു സമീപം എത്തിയപ്പോൾത്തന്നെ പ്രതിഷേധം ശക്തമായി. മഫ്തി പോലീസ് സംഘം ഇവരുടെ പിന്നാലെ ഉണ്ടായിരുന്നു. ഇവർ അറിയിച്ചതനുസരിച്ചു കൂടുതൽ പോലീസ് സ്ഥലത്തെത്തി. ആദ്യം കുറച്ചാളുകൾ മാത്രമേ പ്രതിഷേധം ഉയർത്തിയുള്ളൂവെങ്കിലും ദർശനം കഴിഞ്ഞ് ഇറങ്ങിയ ഇതരസംസ്ഥാനക്കാരടക്കം പ്രതിഷേധത്തിൽ പങ്കാളികളാകുകയായിരുന്നു. ഇതിനിടെ, പ്രതിഷേധം ഉയർത്തിയ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കൂടുതൽ ആളുകൾ നീലിമലയിലും പരിസരങ്ങളിലുമായി കൂടി. സ്ഥലത്തെത്തിയ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ എ. പ്രദീപ് കുമാർ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും പിന്മാറാൻ തയാറായില്ല.


ഇതിനിടെ, സന്നിധാനത്തേക്കുള്ള പാതയിൽ മറ്റു സ്ഥലങ്ങളിലും പ്രതിഷേധക്കാർ തന്പടിച്ചു. പന്പയിൽ നിന്നടക്കം കൂടുതൽ പോലീസ് എത്തി യുവതികൾക്കു സംരക്ഷണവലയം തീർത്തു. മുന്പോട്ടു പോകാനാകില്ലെന്ന നിലപാട് പോലീസ് യുവതികളെ പലതവണ അറിയിച്ചെങ്കിലും ഇവർ പിന്മാറാൻ തയാറായില്ല. 7.30ഓടെ ഇവരെ തിരിച്ചിറക്കാനുള്ള തീരുമാനം ഉന്നത പോലീസ് ഉദ്യോഗസ്ഥർ എടുത്തു.

പന്പയിൽനിന്നു പോലീസ് വാഹനം വരുത്തിയാണു യുവതികളെ ബലമായി തിരികെ കൊണ്ടുപോയത്. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായി പോലീസ് പറഞ്ഞു. പ്രതിഷേധം ഭയന്ന് ഇവരെവിടെയാണെന്നു വെളിപ്പെടുത്തിയില്ല. എന്നാൽ, മല കയറാൻ തങ്ങളെ അനുവദിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നു രേഷ്മയും ഷാനിലയും മാധ്യമങ്ങളോടു പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.