ദേവസ്വം ബോർഡ് പ്രസിഡന്‍റു സ്ഥാനം രാഷ്‌ട്രീയക്കാർക്കു പറ്റില്ല: പത്മകുമാർ
ദേവസ്വം ബോർഡ് പ്രസിഡന്‍റു സ്ഥാനം രാഷ്‌ട്രീയക്കാർക്കു പറ്റില്ല: പത്മകുമാർ
Thursday, January 17, 2019 12:50 AM IST
പത്തനംതിട്ട: ദേവസ്വം ബോർഡ് പ്രസിഡന്‍റു സ്ഥാനം മുഴുവൻ സമയ രാഷ്‌ട്രീയക്കാർക്കു പറ്റിയതല്ലെന്ന് എ. പത്മകുമാർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായ എ. പത്മകുമാർ കമ്യൂണിസ്റ്റ് കാഴ്ചപ്പാടുകളിൽനിന്നു വ്യതിചലിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതുമായി ബന്ധപ്പെട്ട് ദീപികയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോർഡിന്‍റെ പരന്പരാഗത രീതികളിൽ പത്മകുമാർ വീണെന്നും പാർട്ടി ഇടപെട്ട് അദ്ദേഹത്തെ തിരുത്തിയെന്നുമാണു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. തന്നെ തിരുത്താൻ പാർട്ടിക്ക് അധികാരമുണ്ടെന്നും തെറ്റുവന്നാൽ തിരുത്തുന്നതു ക്രിയാത്മകമാണെന്നും പത്മകുമാർ പറഞ്ഞു. രണ്ടു വർഷം കാലാവധിയാണ് പ്രസിഡന്‍റിനുള്ളതെന്നു സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെതന്നെ ഉടൻ ഒഴിവാക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും പത്മകുമാർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.