ട്രെയിൻ തടഞ്ഞ നേതാക്കൾ കുടുങ്ങും
ട്രെയിൻ തടഞ്ഞ നേതാക്കൾ കുടുങ്ങും
Friday, January 11, 2019 1:27 AM IST
കൊച്ചി: സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിനോടനുബന്ധിച്ചു സംസ്ഥാനത്തു ട്രെയിൻ തടഞ്ഞ നേതാക്കൾ ഉൾപ്പെടെ കുടുങ്ങും. ട്രെയിനുകൾ തടഞ്ഞതിനു രണ്ടായിരത്തോളം പേർക്കെതിരേ റെയിൽവേ സുരക്ഷാസേന (ആർപിഎഫ്) റെയിൽവേ ആക്ട് പ്രകാരം ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുത്തു. തിരുവനന്തപുരം ഡിവിഷനു കീഴിൽ 33 കേസും പാലക്കാട് ഡിവിഷനു കീഴിൽ 21 കേസുമാണ് എടുത്തിരിക്കുന്നത്.

റെയിൽവേ ആക്ട് 146, 147,145 ബി, 154, 174 എ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. ഒന്നിലേറെ വകുപ്പുകളിൽ ശിക്ഷ വിധിച്ചാൽ മൂന്നര വർഷം വരെ തടവും പിഴയുമാണു ശിക്ഷ. ട്രെയിൻഗതാഗതം തടസപ്പെടുത്തിയതിനു 174 വകുപ്പു പ്രകാരം ശിക്ഷിക്കപ്പെടുന്നവർക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.

യാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കി, അനധികൃതമായി കടന്നുകയറി, യാത്രക്കാരെ ശല്യം ചെയ്തു, ജീവനക്കാരെ ജോലിയിൽ തടസപ്പെടുത്തി തുടങ്ങിയവ ജാമ്യമില്ലാ വകുപ്പുകളാണ്. ഉപരോധം മൂലം ട്രെയിൻ വൈകിയതിനു മിനിറ്റിനു 400 രൂപ വീതം പിഴ ചുമത്താനാണു തീരുമാനം.


ചിലയിടങ്ങളിൽ ട്രെയിനിനു മുകളിൽ കയറിനിന്നാണു നേതാക്കൾ പ്രസംഗിച്ചത്. ഇവർക്കു പുറമെ കണ്ടാലറിയാവുന്നവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തു സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കെതിരേവരെ കേസുണ്ട്. തുടർച്ചയായി രണ്ടു ദിവസം ട്രെയിനുകൾ തടഞ്ഞതു യാത്രക്കാരെ കനത്ത ബുദ്ധിമുട്ടിലാക്കിയതായി റെയിൽവേ ചൂണ്ടിക്കാട്ടുന്നു. ട്രെയിനുകൾ തടഞ്ഞതിനും റെയിൽവേയ്ക്കുണ്ടായ നാശനഷ്ടത്തിനും ശക്തമായ നിയമനടപടി സ്വീകരിക്കാനാണു നിർദേശമെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

ജോണ്‍സണ്‍ വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.