പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നലെ ചേർന്നതു 32 മിനിറ്റ്
പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നലെ ചേർന്നതു 32 മിനിറ്റ്
Tuesday, December 11, 2018 1:57 AM IST
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ടു നിയമസഭയ്ക്കു മുന്നിൽ പ്രതിപക്ഷ എംഎൽഎമാർ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും നിയമസഭ സ്തംഭിപ്പിച്ചു. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളി തുടങ്ങി. പിന്നീട് ബാനറും പ്ലക്കാർഡുകളുമായി സ്പീക്കറുടെ അടുത്തേക്കെത്തി.

എല്ലാ ദിവസവും ചോദ്യോത്തര വേള തടസപ്പെടുത്തുന്നതു ശരിയാണോയെന്നു ചോദിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നടപടിക്രമങ്ങളുമായി സഹകരിക്കുമെന്നു പ്രതിപക്ഷ നേതാവ് ഉറപ്പു നൽകിയതാണെന്നും പറഞ്ഞു. സഭാ നടപടികളുമായി സഹകരിക്കണമെന്നു സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നു. ഇതോടെ ചോദ്യോത്തര വേള റദ്ദാക്കിയ സ്പീക്കർ മറ്റെല്ലാ നടപടിക്രമങ്ങളും 32 മിനിറ്റിനുള്ളിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്കു പിരിഞ്ഞതായി അറിയിച്ചു.


നിയമസഭയ്ക്കു മുന്നിൽ സത്യഗ്രഹമിരിക്കുന്ന എംഎൽഎമാരെ സന്ദർശിച്ച ശേഷം ഒരുമിച്ചാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യുഡിഎഫ് എംഎൽഎമാർ രാവിലെ നിയമസഭയിൽ എത്തിയത്. ചോദ്യോത്തര വേളയിൽ മന്ത്രി ജി.സുധാകരൻ മറുപടി പറഞ്ഞുതുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. സഭയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ വ്യവസ്ഥാപിതമായ മാർഗമുണ്ടെന്നും അല്ലാതെ നടപടിക്രമങ്ങൾ തടസപ്പെടുത്തുന്നതു മര്യാദ കേടാണെന്നും സ്പീക്കർ പറഞ്ഞു. ഇതിനിടെ പ്രതിപക്ഷത്തിനെന്താണു സർ ബുദ്ധി തോന്നാത്തതെന്നു ടി.വി.രാജേഷ് മന്ത്രിയോടു ചോദിച്ചു. പടച്ച തമ്പുരാൻ വിചാരിച്ചിട്ടു നടക്കുന്നില്ല, പിന്നെയാണോ താൻ എന്നായിരുന്നു സുധാകരന്‍റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.