കോട്ടയം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കേരളത്തിലെ റബർ കർഷകരെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചു ജീവിത ദുരിതങ്ങളിൽനിന്നു കരകയറാൻ റബർ കർഷകരെ പ്രാപ്തരാക്കാൻ കേരള ജനപക്ഷം റബർ മുറിക്കൽ സമരം ആരംഭിക്കും. റബറിന് കിലോഗ്രാമിന് 250രൂപ തറവില പ്രഖ്യാപിക്കുക, തുറമുഖങ്ങൾ വഴിയുള്ള റബർ ഇറക്കുമതി നിയന്ത്രിക്കുക, റബർ സബ്സിഡി പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉടൻ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
റബർ മുറിക്കൽ സമരത്തിന്റെ സംസ്ഥാനതല ഉദ്്ഘാടനം 14ന് ഈരാറ്റുപേട്ടയിൽ ചെയർമാൻ പി.സി. ജോർജ് നിർവഹിക്കും. എസ്. ഭാസ്കരൻപിള്ള, ഇ.കെ. ഹസൻകുട്ടി, മാലേത്ത് പ്രതാപചന്ദ്രൻ, ജോർജ് വടക്കൻ, വർഗീസ് കൊച്ചുകുന്നേൽ, സെബി പറമുണ്ട, ആന്റണി മാർട്ടിൻ, കെ.എഫ്. കുര്യൻ, ഷോണ്‍ ജോർജ്, പി.എച്ച്. ഹസീബ്, പി.എ.എസ്.എം. റംലി, ജോയി സ്കറിയാ, തോമസ് വടകര, സെബാസ്റ്റ്യൻ വിളയാനി, സണ്ണി ഞള്ളക്കാടൻ, ബേബി അറയ്ക്കപ്പറന്പിൽ, ബൽക്കീസ് നവാസ്, അൻസാരി എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.