പോലീസുകാരന്‍റെ കണ്ണിൽ കറിയൊഴിച്ച് പ്രതി കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു
പോലീസുകാരന്‍റെ കണ്ണിൽ കറിയൊഴിച്ച് പ്രതി കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു
Thursday, December 6, 2018 1:47 AM IST
കൊച്ചി: പോലീസുകാരന്‍റെ കണ്ണിൽ കറിയൊഴിച്ചശേഷം കസ്റ്റഡി പ്രതി സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു. പൊന്നാനി പുതുമാലിയേക്കൽ വീട്ടിൽ തഫ്സീർ ദർവേഷ് (21) ആണ് രക്ഷപ്പെട്ടത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കൂട്ടുപ്രതി മലപ്പുറം സ്വദേശി മുഹമ്മസ് അസ്‌ലം (19) രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ പോലീസ് കീഴടക്കി.

പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: എറണാകുളം ബ്രോഡ്‌വേയിലും മാർക്കറ്റ് പരിസരത്തും മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

സ്റ്റേഷനിൽ പാർപ്പിച്ച പ്രതികൾക്ക് രാത്രി ഭക്ഷണവും നൽകി. ഇന്നലെ പുലർച്ചെ പ്രാഥമികാവശ്യം നിറവേറ്റണമെന്നു പറഞ്ഞ മുഹമ്മദ് അസ്‌ലമിനെ പുറത്തുകൊണ്ടുപോയി തിരികെ കൊണ്ടുവരുന്പോൾ തഫ്സീർ, ഡിസ്പോസബിൾ ഗ്ലാസിൽ കരുതിയിരുന്ന കറി പാറാവുകാരനായ പോലീസുകാരന്‍റെ കണ്ണിലേക്ക് ഒഴിക്കുകയും ഇരു പ്രതികളും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.


സ്റ്റേഷനിലെ മറ്റ് പോലീസുകാർ ചേർന്ന് ഇരുവരെയും കീഴടക്കാൻ ശ്രമിച്ചെങ്കിലും തഫ്സീർ രക്ഷപ്പെട്ടു. രാത്രി നൽകിയ ഭക്ഷണത്തോടൊപ്പമുണ്ടായിരുന്ന കറി കളയാതെ ഇവർ സൂക്ഷിച്ചിരിക്കാനാണു സാധ്യതയെന്ന് പോലീസ് പറഞ്ഞു.തഫ്സീർ ദർവേഷിനെതിരേ കസ്റ്റഡിയിൽ നിന്നു ചാടിപ്പോയതിനു കേസ് രജിസ്റ്റർ ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.