സ്കൂളിൽ സ്റ്റീൽ ബോക്സിൽ ഭക്ഷണം കൊണ്ടുവരണം, പൊതിച്ചോർ പാടില്ല
സ്കൂളിൽ സ്റ്റീൽ ബോക്സിൽ ഭക്ഷണം കൊണ്ടുവരണം, പൊതിച്ചോർ പാടില്ല
Tuesday, November 20, 2018 2:21 AM IST
മൂവാറ്റുപുഴ: സ്കൂളിൽ വിദ്യാർഥികൾ സ്റ്റീൽകൊണ്ടുള്ള ടിഫിൻ ബോക്സിൽ ഭക്ഷണം കൊണ്ടുവരണമെന്നു വിദ്യാഭ്യാസ വകുപ്പ്. പൊതിച്ചോറ് കൊണ്ടുവരരുതെന്നും നിർദേശമുണ്ട്. പ്ലാസ്റ്റിക്കുമായി ബന്ധമുള്ള പാത്രങ്ങളൊന്നും സ്കൂളിൽ ഉപയോഗിക്കരുത്. ജലത്തിന്‍റെ ലഭ്യത, ശുദ്ധമായ കുടിവെള്ളം തുടങ്ങിയവ സ്കൂളിൽ ഉറപ്പാക്കണം. സ്കൂളുകളിൽ ഹരിത പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിലാണ് ഈ നിർദേശങ്ങളുള്ളത്.

വിദ്യാലയങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കാൻ ചില വിദ്യാലയങ്ങൾ കൃത്യമായി പാലിക്കാത്ത സാഹചര്യത്തിലാണ് പുതിയ നിർദേശം. ബൊക്കെ ഉപയോഗിക്കുന്നതിനു വിരോധമില്ല പക്ഷേ, പ്ലാസ്റ്റിക് റാപ്പറുകളിൽ പൊതിഞ്ഞത് ഉപയോഗിക്കാൻ പാടില്ല.

സ്റ്റീൽ അല്ലെങ്കിൽ കുപ്പികളിൽ കുടിവെള്ളം കൊണ്ടു വരാൻ കുട്ടികളെ പ്രേരിപ്പിക്കണം. സ്കൂൾ വളപ്പിൽ പ്ലാസ്റ്റിക് കാരി ബാഗുകളോ പ്ലാസ്റ്റിക് കുപ്പികളോ കൊണ്ടുവരരുത്. ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും നിർദേശമുണ്ട്.


ഫ്ളെക്സുകൾ, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം. സ്കൂളിലെ പൊതുവേദിയിൽ അതിഥികൾക്ക് ഭക്ഷണപദാർഥങ്ങൾ വിതരണം ചെയ്യരുത്. സ്കൂളിൽ ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കാനും സംസ്കരിക്കാനുമുള്ള സംവിധാനം വേണം. ശുചിമുറികളിൽ ജലലഭ്യത ഉറപ്പാക്കണം. ഒരിടത്തും മലിനജലം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നിദേശമുണ്ട്.


ജോണ്‍സണ്‍ വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.