പ്രതിഷേധിച്ചവർ സന്നിധാനത്തു മുന്പും കുഴപ്പം ഉണ്ടാക്കിയവരെന്നു പോലീസ്
Tuesday, November 20, 2018 2:02 AM IST
പന്പ: തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടത്തിരുനാളിനും ശബരിമലയിൽ പ്രശ്നമുണ്ടാക്കിയവരിൽ ചിലർ തന്നെയാണു ഞായറാഴ്ച രാത്രിയും സന്നിധാനത്തു പ്രതിഷേധിച്ചതെന്നു പോലീസ്.

ചിത്തിര ആട്ടത്തിരുനാൾ ദിവസം നട തുറന്നപ്പോൾ എറണാകുളം സ്വദേശിയായ രാജേഷ് പ്രതിഷേധ സമരങ്ങളിൽ സജീവമായിരുന്നെന്നു പോലീസ് പറയുന്നു. ഇന്നലെ അറസ്റ്റിലായ 69 പേരിൽ പത്തോളം പേർ മുന്പും സന്നിധാനത്തെ പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തവരാണെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ. ചെറിയ സംഘങ്ങളായി എത്തുന്നവരുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾക്കു സാധ്യതയുണ്ടെന്നും പോലീസിന്‍റെ സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് നല്കുന്നു. ചിത്തിര ആട്ടത്തിരുനാൾ തുലാമാസ പൂജാ സമയങ്ങളിൽ പ്രതിഷേധിച്ച നിരവധി പേരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു.


സംഘം ചേരുന്നതും കലാപമുണ്ടാക്കാൻ സാധ്യതയുള്ളതും ഒഴിവാക്കാനാണ് മുൻകൂട്ടിയുള്ള അറസ്റ്റെന്നു പോലീസും പറയുന്നു. നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശത്തു സംഘടിക്കുന്നത് അനുവദിക്കാനാകില്ല. ചിത്തിര ആട്ടത്തിരുനാൾ ദിവസം കടുത്ത നിയന്ത്രണം ഏർപ്പെടുത്താതിരുന്നതു പ്രശ്നം സൃഷ്ടിച്ചിരുന്നതായാണു വിലയിരുത്തൽ. നിലവിലെ നിയന്ത്രണങ്ങൾ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും പോലീസ് പറയുന്നു. അതേസമയം, ഇന്നലെ സന്നിധാനത്തുനിന്ന് അറസ്റ്റിലായ പലരും ദർശനത്തിനെത്തിയവരാണെന്നാണു പ്രതിഷേധക്കാരുടെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.