ഹർത്താലിനു പിന്നാലെ ഉപരോധം; നട്ടം തിരിഞ്ഞു ജനം
ഹർത്താലിനു പിന്നാലെ ഉപരോധം; നട്ടം തിരിഞ്ഞു ജനം
Monday, November 19, 2018 1:26 AM IST
തിരുവനന്തപുരം: രണ്ടു മണിക്കൂറോളം നീണ്ട ബിജെപിയുടെ ദേശീയപാത ഉപരോധ സമരം യാത്രക്കാരെ വലച്ചു. ചില സ്ഥലങ്ങളിൽ കെഎസ്ആർടിസി ബസിനും വാഹനങ്ങൾക്കും നേരേ കല്ലേറുണ്ടായതടക്കം നേരിയ സംഘർഷമുണ്ടായി. ശബരിമല ദർശനത്തിനെത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

ഇന്നലെ രാവിലെ പത്തര മുതൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലായിരുന്നു ഉപരോധ സമരം. ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് നടന്ന ഉപരോധം ദീർഘദൂര യാത്രക്കാരെയടക്കം വലച്ചു. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, നെയ്യാറ്റിൻകര, കാട്ടാക്കട, വെഞ്ഞാറമൂട് എന്നിവിടങ്ങളിലും ദേശീയപാത ഉപരോധിച്ചു.


കൊല്ലം- തേനി ദേശീയപാതയിൽ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ ഉപരോധിച്ചു. എറണാകുളം വൈറ്റിലയിൽ ഇടപ്പള്ളി ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെടുത്തിയായിരുന്നു ഉപരോധം. തൃശൂർ ആമ്പല്ലൂരിൽ കെഎസ്ആർടിസി ബസ് ഉപരോധത്തെ മറികടക്കാൻ ശ്രമിച്ചത് പ്രവർത്തകർ തടഞ്ഞതു നേരിയ സംഘർഷത്തിനിടയാക്കി. കോഴിക്കോട് താമരശേരിയിൽ റോഡ് ഉപരോധത്തിനിടെ ബൈക്ക് യാത്രക്കാരനു മർദനമേറ്റു. വടകരയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.