ദേവസ്വം ബോർഡ്: വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നു വി.ടി. ബൽറാം
ദേവസ്വം ബോർഡ്:  വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നു വി.ടി. ബൽറാം
Sunday, November 18, 2018 1:29 AM IST
തിരുവനന്തപുരം: ദേവസ്വം ബോർഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള മതപരമായ വോട്ടർ പട്ടികയിൽനിന്ന് തന്നെ ഒഴിവാക്കണമെന്നു വി.ടി. ബൽറാം എംഎൽഎയുടെ അഭ്യർഥന. തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകളിലേക്കുള്ള ഒഴിവുകൾ നികത്താൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയമസഭയിലെ ഹൈന്ദവ അംഗങ്ങളുടെ വോട്ടർ പട്ടികയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്.

ഹൈന്ദവ എംഎൽഎമാരാണു ദേവസ്വം ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
സംസ്ഥാന നിയമസഭയിലെ 76 ഹൈന്ദവ അംഗങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വോട്ടർമാരുടെ പേരിനൊപ്പമുള്ള അഭിപ്രായം രേഖപ്പെടുത്തുന്ന കോളത്തിലാണു വി.ടി. ബൽറാമിന്‍റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. ഏതെങ്കിലും പ്രത്യേക മതവിഭാഗക്കാർക്കുള്ള തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കു തയാറാക്കുന്ന വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നാണു വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ദേവസ്വം ബോർഡ് തെരഞ്ഞെടുപ്പിലാണു മതപരമായ തെരഞ്ഞെടുപ്പു പ്രക്രിയയിൽനിന്ന് ഒഴിവാക്കണമെന്നഭ്യർഥിച്ചു കത്തു നൽകിയതെന്നു ബൽറാമിന്‍റെ ഓഫീസ് അറിയിച്ചു. അന്നു പാർട്ടി വിപ്പ് നൽകിയതിനാൽ വോട്ട് ചെയ്യേണ്ടിവന്നു. ഇപ്പോൾ അദ്ദേഹം കേരളത്തിനു പുറത്തായതിനാൽ ഇക്കാര്യത്തിൽ പിന്നീട് അഭിപ്രായം പറയുമെന്നും വി.ടി. ബൽറാമിന്‍റെ ഓഫീസ് അറിയിച്ചു. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡികളിലേക്കുള്ള പട്ടികജാതി-വർഗ വിഭാഗങ്ങളിൽനിന്നുള്ള ഓരോ അംഗത്തിന്‍റെയും മലബാർ ദേവസ്വം ബോർഡിലേക്കു രണ്ട് അംഗങ്ങളുടെ ഒഴിവിലേക്കുമാണു വരുന്ന 29ന് നിയമസഭാ കോംപ്ലക്സിൽ തെരഞ്ഞെടുപ്പു നടത്തുന്നത്. മലബാർ ദേവസ്വത്തിന്‍റെ നിലവിലെ പ്രസിഡന്‍റായ ഒ.കെ. വാസുവിനു വീണ്ടും മത്സരിക്കാനുള്ള നിയമ തടസം ഒഴിവാക്കാൻ ദേവസ്വം ഭേദഗതി ഓർഡിനൻസ് ഏതാനും നാൾ മുൻപു പുറത്തിറക്കിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കു സെക്രട്ടേറിയറ്റിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥനായ എൻ. വിജയകുമാറിന്‍റെ പേര് സിപിഎം നിർദേശിച്ചിരുന്നു.


76 ഹിന്ദു എംഎൽഎമാരിൽ 64 പേരും എൽഡിഎഫ് അംഗങ്ങളോ എൽഡിഎഫിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്നവരോ ആണ്. തെരഞ്ഞെടുപ്പിനായി സംസ്ഥാന മുൻ തെരഞ്ഞെടുപ്പു കമ്മീഷണറായ കെ. ശശിധരൻനായരെ ചുമതലപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.