ലോറിയുമായി കൂട്ടിയിടിച്ചു ബൈക്ക് കത്തി എൻജി. കോളജ് വിദ്യാർഥികൾ മരിച്ചു
ലോറിയുമായി കൂട്ടിയിടിച്ചു ബൈക്ക് കത്തി എൻജി. കോളജ് വിദ്യാർഥികൾ മരിച്ചു
Friday, November 9, 2018 1:01 AM IST
ഹരിപ്പാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾ മരിച്ചു. മാവേലിക്കര തെക്കേക്കര വില്ലേജിൽ ഉന്പർനാട് മുറിയിൽ നാടാവള്ളിൽ ശിവകുമാറിന്‍റെ മകൻ ശങ്കർകുമാർ (22), ചെങ്ങന്നൂർ മുളക്കുഴ കാരക്കാട്ടുമുറിയിൽ കിരണ്‍നിവാസിൽ ഉണ്ണികൃഷ്ണന്‍റെ മകൻ കിരണ്‍ കൃഷ്ണൻ(19) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ജംഗ്ഷനു സമീപം ഇന്നലെ രാവിലെ 6.20നായിരുന്നു അപകടം.

കോയന്പത്തൂരിൽനിന്നു ബൈക്കിൽ വീട്ടിലേക്കു വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് തിരുവനന്തപുരത്തുനിന്നു ഗൃഹോപകരണങ്ങളുമായി എറണാകുളത്തിനുപോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചതിനെത്തുടർന്നു കത്തുകയായിരുന്നു. പൊള്ളലേറ്റ ശങ്കർ കുമാർ സംഭവസ്ഥലത്തുവച്ചും കിരണ്‍കൃഷ്ണൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ബൈക്കും ലോറിയും അമിതവേഗത്തിലായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.


അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇതിനിടയിൽ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ച ശങ്കർ കുമാറിന്‍റെ മൃതദേഹം ആശുപത്രി അധികൃതർ ഏറ്റുവാങ്ങാതെ ഒരു മണിക്കൂറോളം ആബുലൻസിൽതന്നെ അനാഥമായി കിടത്തിയെന്നും അനാദരവ് കാട്ടിയെന്നും പരാതിയുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.