ഫ്ളെക്സ് ബോർഡ് മാറ്റൽ: സ്വരം കടുപ്പിച്ചു ഹൈക്കോടതി
ഫ്ളെക്സ് ബോർഡ് മാറ്റൽ: സ്വരം കടുപ്പിച്ചു ഹൈക്കോടതി
Wednesday, October 24, 2018 1:50 AM IST
കൊച്ചി: സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ഫ്ളെക്സ് ബോർഡുകളും പരസ്യബോർഡുകളും കൊടിതോരണങ്ങളും ഈമാസം 30നു മുന്പ് എടുത്തുമാറ്റിയില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഫീൽഡ് സ്റ്റാഫുകളും നേരിട്ടുത്തരവാദികളാകുമെന്നു ഹൈക്കോടതി.

ബോർഡ് എടുത്തുമാറ്റുന്നതിനുള്ള ചെലവും പിഴയും ഈ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണമെന്നും ഇവർക്കെതിരേ നിയമപരമായ മറ്റു നടപടികൾ സ്വീകരിക്കണമെന്നും സിംഗിൾബെഞ്ച് പറഞ്ഞു.

ഈ മാസം 30നുശേഷം സ്ഥാപിക്കപ്പെടുന്ന ബോർഡുകൾക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിലും തദ്ദേശ സ്ഥാപന സെക്രട്ടറിമാരും ഫീൽഡ് സ്റ്റാഫും ഉത്തരവാദികളെന്നും കോടതി വ്യക്തമാക്കി. ആലപ്പുഴ ജില്ലയിലെ സെന്‍റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിക്കു മുന്നിൽ സ്ഥാപിച്ച ബോർഡുകൾ എടുത്തുമാറ്റാത്ത അധികൃതരുടെ നടപടിയെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയാണു ഹൈക്കോടതി പൊതുതാൽപര്യ ഹർജിയായി പരിഗണിക്കുന്നത്.

സർക്കാരിന്‍റെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സർക്കാർ നീക്കങ്ങളിൽ വേണ്ടത്ര ആത്മാർഥതയില്ലെന്ന സംശയമുണ്ട്. ഫ്ളെക്സ് വ്യവസായം, തൊഴിലാളികൾ എന്നിവരെ കൂടി പരിഗണിക്കണമെന്നാണു സർക്കാർ പറയുന്നത്. ഈ തടസങ്ങളെല്ലാം സർക്കാർ മറികടക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കോടതി പറഞ്ഞു.


പാതയോരങ്ങളിലെ നിയമവിരുദ്ധ ബോർഡുകൾ സംബന്ധിച്ചു റോഡ് സുരക്ഷാ നിയമത്തിൽ പറയുന്ന കാര്യങ്ങൾ കർശനമായി നടപ്പാക്കാൻ ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് സൂപ്രണ്ടുമാർക്കും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകണമെന്നു കോടതി ചൂണ്ടിക്കാട്ടി.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന രാഷ്‌ട്രീയ പാർട്ടികൾ അടക്കമുള്ള എല്ലാവർക്കും ഉത്തരവ് ബാധകമാണ്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ചു പൊതുജനങ്ങൾക്കു സർക്കാർ നിയമിച്ച നോഡൽ ഓഫീസർമാർക്കു പരാതി നൽകാവുന്നതുമാണ്.കേസിൽ കക്ഷി ചേർത്തിരുന്ന കണ്ണൂർ, തൃശൂർ, കോഴിക്കോട് കോർപറേഷനുകൾ സത്യവാങ്മൂലം നൽകി. എടുത്തുമാറ്റിയ ബോർഡുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഈ സത്യവാങ്മൂലങ്ങളിലുണ്ട്.

കൊല്ലം കോർപറേഷനു വേണ്ടി അഭിഭാഷകൻ ഹാജരാവുകയോ സത്യവാങ്മൂലം നൽകുകയോ ചെയ്തില്ല. അതിനാൽ അടുത്തതവണ കേസ് പരിഗണിക്കുന്പോൾ കൊല്ലം കോർപറേഷൻ സെക്രട്ടറി നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.