ചികിത്സയ്ക്കെത്തിയ എട്ടു വയസുകാരി മരിച്ചു; ആശുപത്രിയിൽ സംഘർഷാവസ്ഥ
ചികിത്സയ്ക്കെത്തിയ എട്ടു വയസുകാരി മരിച്ചു; ആശുപത്രിയിൽ സംഘർഷാവസ്ഥ
Wednesday, October 24, 2018 1:50 AM IST
കോട്ടയം: സ്വകാര്യ ആശുപത്രിയിൽ വയറുവേദനയ്ക്കു ചികിത്സ തേടിയ എട്ടു വയസുകാരി മരിച്ചു. തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം. ഏറ്റുമാനൂർ എസ്എഫ്എസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയും കോതമംഗലം ചെട്ടിമാട് പരേതനായ ജൂപേഷിന്‍റെയും ബീനയുടെയും മകളുമായ എയിൻ അൽഫോൻസാ ജൂപേഷാണു മരിച്ചത്. അമിത അളവിൽ മരുന്നു കൊടുത്തതാണു മരണകാരണമെന്നാരോപിച്ചു കുട്ടിയുടെ ബന്ധുക്കൾ ബഹളംവച്ചത് ആശുപത്രിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.

തിങ്കളാഴ്ച രാവിലെ വയറുവേദനയെത്തുടർന്നാണു എയിൻ മാതാവിനൊപ്പം കുടമാളൂരിലുള്ള ആശുപത്രിയിൽ എത്തിച്ചത്. ഗുളികകൾ കൊടുത്തു വീട്ടിലേക്കു പറഞ്ഞയച്ചെങ്കിലും ഉച്ചയോടെ വേദന കൂടിയതോടെ വീണ്ടും ആശുപത്രിയിൽ കൊണ്ടുവന്നു. കുട്ടിയെ പരിശോധിക്കാൻ ആരും എത്തിയില്ലെന്നും ഡോക്ടർ ഫോണിലൂടെയാണു മരുന്നു പറഞ്ഞുകൊടുത്തതെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതിനിടെ വേദനസംഹാരി മൂന്നുതവണ കുട്ടിക്കു നൽകിയതായും ബന്ധുക്കൾ ആരോപിക്കുന്നു. വേദനസംഹാരിയായി ഇഞ്ചക്ഷനും എടുത്തതായും ഇതേത്തുടർന്നാണു മരണപ്പെട്ടതെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. തളർച്ച നേരിട്ട കുട്ടി രാത്രിയോടെ മരിച്ചു.


കുട്ടിയുടെ പിതാവ് ജൂപേഷ് ഒരു വർഷം മുന്പാണു മരിച്ചത്. ജൂപേഷിന്‍റെ ചരമവാർഷിക ചടങ്ങുകൾക്കായാണു മാലിയിൽ ജോലി ചെയ്യുന്ന ബീന നാട്ടിലെത്തിയത്. ബീനയുടെ വീടായ പനന്പാലത്തുനിന്നാണ് എയിൻ പഠിച്ചിരുന്നത്. സംസ്കാരം ഇന്നു രാവിലെ 10നു കോതമംഗലം നെല്ലിമറ്റം സെന്‍റ് ജോസഫ്സ് പള്ളിയിൽ.

ചികിത്സാ പിഴവില്ലെന്ന് അധികൃതർ

വയറുവേദനയുമായി വന്ന കുട്ടി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി അധികൃതർ. ഒരു മാസമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണു ഇവിടെ എത്തിയതെന്ന് അധികൃതർ പറഞ്ഞു. പീഡിയാട്രിഷനെ ആദ്യം കാണുകയും പരിശോധനയ്ക്കു ശേഷം ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ചികിത്സ തേടുകയുമായിരുന്നു. വയറ്റിൽ വേദനയാണെന്നാണു കുട്ടി പറഞ്ഞിരുന്നത്.

എന്നാൽ, പരിശോധനയിൽ മറ്റു കുഴപ്പങ്ങളൊന്നും കണ്ടെത്താനായില്ല. അക്യൂസ്ഡ് പാൻഗ്രൈറ്റിസ് എന്ന് മെഡിക്കൽ റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയുടെ ഭാഗത്തുനിന്നോ വീഴ്ചയുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.