കോട്ടയം: നന്മയും വിശ്വാസവും തകര്‍ക്കാനിറങ്ങിയ മഹിഷിയുടെ പുനര്‍ജനിയാകരുത് സംസ്ഥാന സര്‍ക്കാരെന്നു കേരള ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ്.
കേരള ജനപക്ഷം ആരംഭിച്ച"വിശ്വാസ നിഷേധ വിരുദ്ധ പ്രചാരണ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യുവതീ പ്രവേശനമുണ്ടായാല്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്പോലുള്ള പ്രതികരണങ്ങളാവില്ല കേരളത്തിലുണ്ടാകാന്‍ പോകുന്നത്. കലാപമുണ്ടാക്കാന്‍ കാത്തിരിക്കുന്നവരുടെ കൈയില്‍ ആയുധം നല്കി പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമായ നിലപാടാണ് പല മന്ത്രിമാരും സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഇ.കെ.ഹസന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ മുഹമ്മദ് സക്കീര്‍,എം.എം.സുരേന്ദ്രന്, മാലേത്ത് പ്രതാപചന്ദന്‍, ജോര്‍ജ് വടക്കന്‍,സെബി പറമുണ്ട, കെ.കെ.ചെറിയാന്, എം.എസ്.നിഷ, സജാദ് റബ്ബാനി,ആന്റണി മാര്ട്ടിന്, ലിസി സെബാസ്റ്റ്യന്‍, ഷൈജോ ഹസന്, ജി.കൃഷ്ണകുമാര്‍, ജോണ്സണ് കൊച്ചുപറമ്പന്‍,എന്‍.എ.നജുമുദ്ദീന്‍,ജയന് മമ്പ്രം, കെ.ഒ.രാജന്,അലക്സ് കൊടിത്തോട്ടം,ജോസ് പട്ടിക്കാട്, റുഖിയ ബീവി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.