ശബരിമല: ജാഗ്രതയോടെ ഇന്‍റലിജന്‍സ്
Sunday, October 21, 2018 12:47 AM IST
കോഴിക്കോട്: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കെ ദര്‍ശനത്തിനൊരുങ്ങുന്ന യുവതികളെ തേടി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ഫേസ്ബുക്ക് വഴിയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും ശബരിമലയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചവരേയും പോകാന്‍ സാധ്യതയുള്ളവരെയും കുറിച്ചാണ് ജില്ലാടിസ്ഥാനത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ജില്ലാ സ്‌പെഷല്‍ബ്രാഞ്ചും വിവരം ശേഖരിക്കുന്നത്.

കോടതിവിധിക്കു പിന്നാലെ തുലാമാസ പൂജകള്‍ക്കായി നടതുറക്കുന്ന അവസരത്തില്‍ കോഴിക്കോട്ടു നിന്ന് ഒരു സംഘം യുവതികൾ ശബരിമലയിലേക്ക് പോകുമെന്ന് പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ശബരിമലനട തുറന്ന ശേഷം മൂന്നു ദിവസങ്ങളിലും യുവതികള്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ അവരെല്ലാം യാത്ര തുടരാനാവാതെ മടങ്ങിപ്പോവുകയായിരുന്നു. അതേസമയം, നട അടയ്ക്കുന്നതു വരെ ഇനിയും യുവതികള്‍ എത്തുമെന്നാണ് പോലീസ് കരുതുന്നത്.


പ്രധാനമായും സമൂഹമാധ്യമങ്ങൾവഴിയുള്ള സന്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് നിരീക്ഷണം നടത്തുന്നത്. ചുംബനസമരത്തില്‍ പങ്കെടുത്ത ചിലർ ശബരിമലയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നു കോഴിക്കോട്ടുനിന്നു സൂചന നൽകിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അത് വേണ്ടത്ര ഗൗരവത്തിലെടുത്തില്ല. രഹന ഫാത്തിമ ഇന്നലെ മലകയറിയതുമായി ബന്ധപ്പെട്ട് പോലീസിന്‍റെ വീഴ്ചകള്‍ വിവാദമായ സാഹചര്യത്തില്‍ പോലീസില്‍നിന്നുണ്ടാവുന്ന ഇത്തരത്തിലുള്ള എല്ലാ സാധ്യതകളും പരിശോധിക്കാനും നിരീക്ഷിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.