പെട്ടിവണ്ടിക്കടിയിൽ യുവാവിന്‍റെ മൃതദേഹം; മരണത്തിൽ ദുരൂഹതയെന്ന്
Sunday, October 21, 2018 12:01 AM IST
മാവേലിക്കര: മിച്ചൽ ജംഗ്ഷനു പടിഞ്ഞാറ് ബാറിനു സമീപം യുവാവിനെ പെട്ടിവണ്ടിക്ക് അടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകോൽ അനിൽ ഭവനത്തിൽ അനിലി(36)നെയാണ് ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്‍റെ അടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പച്ചക്കറിയും മറ്റും പെട്ടിവണ്ടിയിൽ കൊണ്ടു നടന്നു വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവ് ഉണ്ട്. പെട്ടിവണ്ടി കാലിലേക്കു കയറി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നു പോലീസ് പറഞ്ഞു.

അനിലിനെ ഇന്നലെ പകൽ മദ്യപിച്ച് ഇരുചക്ര വാഹനം ഓടിച്ചതിനു പോലീസ് പിടികൂടിയിരുന്നു. പിടികൂടുന്പോൾ ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ഉളുന്തി ആലപ്പുറം കോളനിയിൽ വിക്ടർ (46) ആണ് വൈകുന്നേരത്തോടെ ഇയാളെ ജാമ്യത്തിൽ ഇറക്കിയത്. വിക്ടറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മാവേലിക്കര ജില്ല ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷമെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂയെന്ന് പോലീസ് പറഞ്ഞു. മാവേലിക്കര സിഐ മോഹൻലാലിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.