ശബരിമല കയറിയ രഹ്‌നയുടെ വീടിനു നേരേ ആക്രമണം
ശബരിമല കയറിയ രഹ്‌നയുടെ  വീടിനു നേരേ ആക്രമണം
Saturday, October 20, 2018 1:09 AM IST
കൊച്ചി: ശബരിമല ദർശനത്തിനായി സന്നിധാനത്തെത്തിയ നടിയും മോഡലും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹ്‌ന ഫാത്തിമയുടെ കൊച്ചിയിലെ വസതിക്കുനേരേ ആക്രമണം. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. രഹ്‌ന താമസിക്കുന്ന പനന്പള്ളിനഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിനുനേരേ ബൈക്കിലെത്തിയ ഹെൽമറ്റ് ധാരികളായ രണ്ടംഗ സംഘം ആക്രമണം നടത്തുകയായിരുന്നു.

പൂട്ടിക്കിടന്ന വീടിന്‍റെ സിറ്റൗട്ടിലെ ജനാല ചില്ലുകൾ അക്രമികൾ അടിച്ചുതകർത്തു. വരാന്തയിലുണ്ടായിരുന്ന കസേര, വ്യായാമത്തിനുള്ള സൈക്കിൾ, പാചകവാതക സിലിണ്ടർ എന്നിവ പുറത്തെടുത്തിട്ടു. സംഭവമറിഞ്ഞ ഉടൻതന്നെ വൻ പോലീസ് സംഘം സ്ഥലത്തെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. അക്രമികളെ ഉടൻ പിടികൂടുമെന്നു പോലീസ് പറഞ്ഞു.

എറണാകുളം ബോട്ടുജെട്ടി ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്‍ററിലെ ജീവനക്കാരിയായ രഹ്‌ന ഇന്നലെ രാവിലെ ശബരിമല കയറിയ രണ്ടു യുവതികളിൽ ഒരാളായിരുന്നു. ഭർത്താവ് മനോജ് ശ്രീധറിനൊപ്പമാണു രഹ്‌ന ശബരിമല ദർശനത്തിനു പുറപ്പെട്ടതെന്നു പറയുന്നു. കൊച്ചിയിലെ ചുംബന സമരത്തിന്‍റെ സജീവപങ്കാളിയായിരുന്ന രഹ്‌ന "ഏക’എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

ശബരിമലയിൽ പോകുന്നതിനു മാലയിട്ടെന്ന് ഇവർ നേരത്തെ ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. തൃശൂരിൽ പുലികളിക്കു പെണ്‍പുലിയായെത്തിയും രഹ്‌ന നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു. ഔദ്യോഗിക ജോലി നിർവഹണത്തിന്‍റെ ഭാഗമായല്ല രഹ് ന ഫാത്തിമ ശബരിമലയിൽ എത്തിയതെന്നു ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു. ഡ്യൂട്ടി സമയത്തിനും ഓഫീസ് പരിസരത്തിലും പുറത്തുമുള്ള അവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദി അവർ മാത്രമാണ്. ഇതുമായി ബിഎസ്എൻഎലിനു ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി.


ആക്രമണം നടന്നതിനു പിന്നാലെ രഹ്‌നയുടെ വീട്ടിലേക്കു ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടന്നു. സാമുദായികവികാരം വ്രണപ്പെടുത്തിയതിനു രഹ്‌നയ്ക്കെതിരേ കേസെടുക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം ബിജു ഉദ്ഘാടനം ചെയ്തു. പ്രകടനം അവസാനിച്ചപ്പോൾ കാഴ്ചക്കാരായിനിന്നവരിൽ ഒരാൾ പ്രകോപനപരമായി സംസാരിച്ചതു ചെറിയരീതിയിൽ വാക്കേറ്റത്തിനു കാരണമായി. ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടയച്ചു.

രഹ്‌ന ഫാത്തിമയ്ക്കെതിരേ പോലീസിൽ പരാതി

കളമശേരി: ശബരിമല ദർശനത്തിനു ശ്രമിച്ച രഹ്‌ന ഫാത്തിമയ്ക്കെതിരേ കളമശേരി പോലീസ് സ്റ്റേഷനിൽ പരാതി. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന പേരിലാണു പരാതി നൽകിയിരിക്കുന്നത്. മഹിളാമോർച്ച കളമശേരി നിയോജകമണ്ഡലം പ്രസിഡന്‍റ് ബിന്ദു പുളിയാനയാണു പരാതിക്കാരി. ഹിന്ദുമത വിശ്വാസിയല്ലാത്ത രഹ്‌ന ശബരിമലയിൽ കയറാൻ ശ്രമിച്ചത് മതസ്പർധ സൃഷ്ടിക്കാനാണെന്നും ശബരിമല അയ്യപ്പനെ അപമാനിച്ചാണു ഫേസ് ബുക്ക് പോസ്റ്റുകൾ ഇട്ടിരിക്കുന്നതെന്നും വേണ്ട നിയമനടപടികൾ സ്വീകരിക്കണമെന്നും കളമശേരി സിഐക്കു നൽകിയ പരാതിയിൽ ബിന്ദു ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.