ആക്ടീവിസ്റ്റുകളെ എത്തിക്കൽ: രൂക്ഷമായ അഭിപ്രായ വ്യത്യാസം
ആക്ടീവിസ്റ്റുകളെ  എത്തിക്കൽ: രൂക്ഷമായ അഭിപ്രായ വ്യത്യാസം
Saturday, October 20, 2018 12:55 AM IST
തിരുവനന്തപുരം: ആക്ടീവിസ്റ്റുകളായ യുവതികളെ ശബരിമലയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ടു മന്ത്രിമാർക്കിടയിലും സിപിഎമ്മിലും അഭിപ്രായ വ്യത്യാസം. ആക്ടീവിസ്റ്റുകളായ യുവതികൾക്കെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കർശന നിലപാടു സ്വീകരിച്ചിരുന്നു. ആക്ടീവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള വേദിയല്ല ശബരിമലയെന്നായിരുന്നു മന്ത്രി കെ.കെ. ശൈലജയുടെ പ്രതികരണം.

ആക്ടീവിസ്റ്റുകൾക്കും മല കയറാമെന്നു ദേവസ്വം മന്ത്രി കടകംപള്ളിയെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് എത്തിയതിനു ശേഷം മന്ത്രി കടകംപള്ളിയും നിലപാടിൽ മാറ്റം വരുത്തി. ആക്ടീവിസ്റ്റായ യുവതികൾ നടപ്പന്തലിൽ എത്തിയ ശേഷമാണു സംഘർഷാന്തരീക്ഷമുണ്ടായതെന്നത് അടക്കമുള്ള ആരോപണം ഉന്നയിച്ച മന്ത്രി കടകംപള്ളി വൈകുന്നേരത്തോടെ നിലപാടു മയപ്പെടുത്തുകയായിരുന്നു. ആക്ടീവിസ്റ്റുകൾക്കും ശബരിമലയിൽ എത്താമെന്നായിരുന്നു പിന്നീടു മന്ത്രി കടകംപള്ളിയുടെ പ്രതികരണം.


സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണവും ഒരുക്കുമെന്നു മന്ത്രി ഇ.പി. ജയരാജനും ആവർത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.