മൂന്നു സഹോദരങ്ങൾ പുഴയിൽ മുങ്ങിമരിച്ചു; ഒരാൾ രക്ഷപ്പെട്ടു
മൂന്നു സഹോദരങ്ങൾ പുഴയിൽ  മുങ്ങിമരിച്ചു; ഒരാൾ രക്ഷപ്പെട്ടു
Saturday, October 20, 2018 12:55 AM IST
ആനക്കര(പാലക്കാട്): കുമ്പിടി കാങ്കപ്പുഴക്കടവിൽ മൂന്നു സഹോദരങ്ങൾ മുങ്ങിമരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ആറിനായിരുന്നു അപകടം. തവനൂർ പഞ്ചായത്തിലെ കച്ചേരിപ്പറമ്പ് ചെറുവത്തൂർ വീട്ടിൽ മൊയ്തീൻ- ഖദീജ ദമ്പതികളുടെ മക്കളായ ഷാക്കീർ (20), ജുമാന (14), ജാസീം (12) എന്നിവരാണു മരിച്ചത്.

കുമ്പിടി പുഴയ്ക്കൽ വീട്ടിൽ സെയ്തലവിയുടെ മകൻ ജുനൈദി(21)നെ പുഴയിൽ കുളിച്ചുകൊണ്ടിരുന്നവർ രക്ഷപ്പെടുത്തി. കുമ്പിടി ഉമ്മത്തൂരിലെ ചെറിയമ്മയുടെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ.

കുളിക്കുന്നതിനിടെ ഒരാൾ ഒഴുക്കിൽപ്പെട്ടതിനെതുടർന്നു രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപെടുകയായിരുന്നു. അപകടത്തെത്തുടർന്ന് നാട്ടുകാർ, തൃത്താല പോലീസ്, ഫയർഫോഴ്സ്, സന്നദ്ധ സംഘടനകളിൽപ്പെട്ടവർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ ട്രോമ കെയർ, പൊന്നാനി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽനിന്നെത്തിയ മത്സ്യത്തൊഴിലാളികൾ, മുങ്ങൽവിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും അർധരാത്രിയോടെ തെരച്ചിൽ നിർത്തി.


ഇന്നലെ രാവിലെ ആറിനു തെരച്ചിൽ പുനരാരംഭിച്ചു. രാവിലെ 8.30ന് അപകടം നടന്ന സ്ഥലത്തുനിന്നു ഷാക്കീറി(20)ന്‍റെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നിന് നൂറുമീറ്റർ അകലെനിന്നു ജുമാനയുടെയും തുടർന്ന് ജാസീമിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഷാക്കീർ ബംഗളൂരുവിൽ ബിബിഎ രണ്ടാംവർഷ വിദ്യാർഥിയാണ്. കോളജിന് അവധിയായതിനാൽ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ജുമാന അയിങ്കലത്തെ സ്വകാര്യ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും ജാസീം മാണൂരിലെ അറബിക് കോളജിൽ ഏഴാംക്ലാസ് വിദ്യാർഥിയുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.