സംഘർഷം
സംഘർഷം
Wednesday, October 17, 2018 8:56 PM IST
നിലയ്ക്കൽ (പത്തനംതിട്ട): തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നതോടെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു നിലയ്ക്കലിൽ ഉടലെടുത്ത സംഘർഷാവസ്ഥ പടർന്നു. പന്പ, പത്തനംതിട്ട എന്നിവിടങ്ങളിലും സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷങ്ങളുണ്ടായി. നിലയ്ക്കലിൽ പോലീസ് ലാത്തിവീശി, സമരപന്തൽ അഴിച്ചുമാറ്റി. പന്പയിൽ പ്രാർഥനായജ്ഞത്തിൽ ഏർപ്പെട്ട താഴമൺ തന്ത്രി കുടുംബത്തിലെ മുതിർന്ന അംഗം ദേവകി അന്തർജനം, രാഹുൽ ഈശ്വർ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

അക്രമസംഭവങ്ങൾ തുടരുന്ന നിലയ്ക്കലിൽ വനിതാ മാധ്യമപ്രവർത്തകർ അടക്കം ആക്രമിക്കപ്പെട്ടു. നിരവധി വാഹനങ്ങൾ അടിച്ചു തകർത്തു. പോലീസ് സാന്നിധ്യത്തിൽ സമരക്കാർ വാഹനപരിശോധന തുടർന്നു. കെഎസ്ആർടിസി ബസുകളിലടക്കം യാത്ര ചെയ്ത യുവതികളെ ഇറക്കിവിട്ടു. സന്നിധാനത്തേക്കു പോകാനെത്തിയ യുവതികളെ പന്പയിലും പത്തനംതിട്ടയിലുമായി തടഞ്ഞു.

പന്തൽ പൊളിച്ചു

നിലയ്ക്കലിൽ ചൊവ്വാഴ്ച മുതൽ‌ ഒരു വിഭാഗം സംഘടനകൾ നടത്തിവന്ന വാഹനപരിശോധന ഇന്നലെ രാവിലെ പോലീസ് ഇടപെട്ടു നിർത്തിവയ്പിച്ചിരുന്നു. സംഘർഷത്തേത്തുടർന്ന് നിലയ്ക്കലിൽ ആചാരസംരക്ഷണസമിതിയുടെ സമരപന്തൽ പോലീസ് പൊളിച്ചുനീക്കി. സമരപന്തലിലെ കസേരകളും പോലീസ് എടുത്തുമാറ്റി.

രാവിലെ ആറോടെ നിലയ്ക്കലിൽ സംഘർഷം മൂർച്ഛിച്ചു. സമരപന്തലിൽനിന്നു പുറത്തിറങ്ങിയ ചിലർ റോഡിൽ വാഹനങ്ങൾ തടഞ്ഞു പരിശോധിക്കാൻ ശ്രമിച്ചതോടെ പോലീസ് ഇടപെട്ടു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണൻ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. വാഹനം തടഞ്ഞവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, പോലീസുമായി പ്രവർത്തകർ സംഘർഷമുണ്ടായേക്കുമെന്ന സൂചന ലഭിച്ചതോടെ സ്ഥലത്തുണ്ടായിരുന്നവരെ ലാത്തിവീശി ഓടിച്ചു. 50 ഓളം പ്രവർത്തകരാണ് സമരപന്തലിലുണ്ടായിരുന്നത്. ഇവർ സമീപത്തെ കാടുകളിലേക്കും മറ്റും ഓടിമറഞ്ഞു. തുടർന്നാണു പോലീസ് സമരപന്തൽ പൊളിച്ചത്. ആചാരസംരക്ഷണസമിതി കഴിഞ്ഞ 12 ദിവസമായി ഈ പന്തലിൽ സമരത്തിലായിരുന്നു.

കൂടുതൽ പോലീസ് ഇന്നലെ രാവിലെ നിലയ്ക്കലിൽ നിയന്ത്രണം ഏറ്റെടുത്തു. വഴിതടയലും വാഹനപരിശോധനയും യാതൊരു കാരണവശാലും അനുവദിക്കില്ലെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു. സ്വകാര്യവാഹനങ്ങൾ പന്പയിലേക്കു കടത്തിവിടുകയുമില്ല. സ്വകാര്യ, ടൂറിസ്റ്റ് വാഹനങ്ങളിലെത്തുന്നവർ നിലയ്ക്കലിൽനിന്നു കെഎസ്ആർടിസി ബസിൽ യാത്ര തുടരണം. തീർഥാടകരായെത്തുന്നവർ നിലയ്ക്കലിൽ തങ്ങരുതെന്ന നിർദേശവും പോലീസ് നൽകിയിട്ടുണ്ട്. നിലയ്ക്കലിലെ ദേവസ്വം ഭൂമിയിൽ അനുവാദമില്ലാതെ കെട്ടിയ പന്തലാണ് പൊളിച്ചു നീക്കിയതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


ഉച്ചവരെ പന്പയിലേക്കുള്ള കെഎസ്ആർടിസി ബസുകൾ അടക്കം പരിശോധന കൂടാതെ കടന്നുപോയി. എന്നാൽ, ഉച്ചയോടെ വീണ്ടും സംഘർഷമുണ്ടായി. പന്പയിലേക്കു പോയ സ്വകാര്യ ടിവി ചാനലിന്‍റെ വാഹനം ആക്രമിക്കുകയും വനിതാ റിപ്പോർട്ടറെ ഇറക്കിവിടുകയും ചെയ്തു. മറ്റൊരു വനിതാ മാധ്യമ പ്രവർത്തകയെ കെഎസ്ആർടിസി ബസിൽനിന്ന് ഇറക്കിവിട്ടു. ഒരു സ്വകാര്യ ചാനലിന്‍റെ വാഹനം കല്ലെറിഞ്ഞു തകർത്തു.

ഉപവാസം

സംഘർഷവാസ്ഥ നിലനിൽക്കുന്നതിനിടെ കോൺഗ്രസിന്‍റേതടക്കം സർവമത പ്രാർഥനകൾ, ഉപവാസം എന്നിവയും ഇന്നലെ നിലയ്ക്കലിൽ നടന്നു. കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാരായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

പി.സി. ജോർജ്, കെ.പി. ശശികല, ശോഭ സുരേന്ദ്രൻ, എം.ടി. രമേശ് തുടങ്ങിയവർ നിലയ്ക്കലും പന്പയിലുമായി എത്തിയിരുന്നു. പത്തനംതിട്ടയിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ ഉപവാസയജ്ഞം നടന്നു.

പ്രതിഷേധക്കാരെ പൂർണമായി ഒഴിവാക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം തടയാനെത്തിയ പ്രതിഷേധക്കാരെ പൂർണമായി ഒഴിവാക്കണമെന്ന് പോലീസിന് ആഭ്യന്തര വകുപ്പിന്‍റെ നിർദേശം. നിലയ്ക്കൽ, പമ്പ, വടശേരിക്കര മേഖലകളിൽ തമ്പടിച്ച സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാരെ പൂർണമായി നീക്കാനാണ് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. നാലായിരത്തിനും അയ്യായിരത്തിനുമിടയിൽ പ്രതിഷേധക്കാർ ഈ മേഖലകളിലുണ്ടെന്നും ഇവരെ പൂർണമായി ഒഴിവാക്കുന്നതു ദുഷ്കരമാണെന്നുമാണു പോലീസ് ഇന്‍റലിജൻസ് വിഭാഗം പറയുന്നത്. യുവതി പ്രവേശനം തടയാൻ കൂടുതൽ വിശ്വാസികൾ ശബരിമലയിലേക്ക് എത്തുമെന്നും പറയുന്നു.

പ്രതിഷേധക്കാരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സുപ്രീംകോടതി വിധി നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ചു റിപ്പോർട്ട് നൽകുന്നതിന്‍റെ ഭാഗമായിട്ടാണ്. വിധി നടപ്പാക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും വിശ്വാസികളുടെ പ്രതിഷേധവും അടക്കമുള്ള കാര്യങ്ങളുടെ റിപ്പോർട്ട് വൈകാതെ കോടതിയിൽ സമർപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.