പ്രളയം: സംസ്ഥാനമന്ത്രിമാരുടെ വിദേശയാത്ര അനുവദിച്ചില്ല
പ്രളയം: സംസ്ഥാനമന്ത്രിമാരുടെ വിദേശയാത്ര അനുവദിച്ചില്ല
Wednesday, October 17, 2018 12:53 AM IST
തിരുവനന്തപുരം: കേരളത്തിന്‍റെ പുനർനിർമാണത്തിനായി വിദേശങ്ങളിൽനിന്നു ഫണ്ട് ശേഖരിക്കാനുള്ള മന്ത്രിമാരുടെ വിദേശ സന്ദർശനത്തിനു കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള മുഴുവൻ മന്ത്രിമാരുടെയും വിദേശയാത്രാ അനുമതി തടഞ്ഞതായി വിദേശകാര്യ മന്ത്രാലയം ഇന്നലെ രാത്രിയോടെ സംസ്ഥാന ചീഫ് സെക്രട്ടറിയെ ഫോണ്‍ വഴി അറിയിക്കുകയായിരുന്നു.

ഫണ്ട് പിരിവിനായുള്ള മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നിഷേധിക്കുന്നുവെന്നാണ് അറിയിച്ചിട്ടുള്ളത്. കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, നേരത്തെ അനുമതി ലഭിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ യുഎഇയിലേക്കു പോകും. 21നു മടങ്ങിയെത്തും.

മൂന്നു പേർ ഒഴികെയുള്ള മറ്റു മന്ത്രിമാരെയെല്ലാം വിദേശരാജ്യങ്ങളിൽ ഫണ്ട് ശേഖരണത്തിനായി അയയ്ക്കാനായിരുന്നു പദ്ധതി. 5,000 കോടി രൂപ ഇതുവഴി സമാഹരിക്കാനാകുമെന്നാണു കരുതിയിരുന്നത്.


കുറച്ചു മന്ത്രിമാർക്കെങ്കിലും വിദേശ സന്ദർശനത്തിന് അനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഇന്നലെ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞിരുന്നു. അംഗീകൃത സംഘടനകൾ വഴിയല്ല വിദേശ സന്ദർശനത്തിന് മന്ത്രിമാർ അനുമതി തേടിയതെന്ന വിദേശകാര്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിലുള്ളതായി നേരത്തെ വാർത്തകൾ പരന്നിരുന്നു.

വിദേശ രാജ്യങ്ങളിലെ മലയാളീ സംഘടനകളിൽനിന്നു ഫണ്ട് ശേഖരിക്കാൻ അനുമതി നൽകാമെന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചി
രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.