കേരള പുനർനിർമാണത്തിനു മൂന്നു വർഷമെങ്കിലും വേണ്ടിവരും
കേരള പുനർനിർമാണത്തിനു  മൂന്നു വർഷമെങ്കിലും വേണ്ടിവരും
Wednesday, October 17, 2018 12:22 AM IST
തിരുവനന്തപുരം: കേരളത്തിന്‍റെ പുനർനിർമാണത്തിനു മൂന്നു വർഷമെങ്കിലും വേണ്ടിവരുമെന്നാണു പല പഠനങ്ങളും തെളിയിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നു വർഷത്തിനകം പുനർ നിർമാണം പൂർത്തിയാക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതിക്ക് അനുയോജ്യമായ നിർമാണ പ്രവർത്തനങ്ങളാകും നടത്തുക. പ്രദേശങ്ങളുടെ സവിശേഷതകൾ ഉൾക്കൊണ്ടാകും ഇത്. സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കുട്ടനാട്ടിലെ സമീപനം വയനാട്ടിലും ഇടുക്കിയിലും പറ്റില്ല. സമതലപ്രദേശങ്ങളിൽ അതിനു യോജിച്ചതാകും നടത്തുക.


വലിയ വികസന പദ്ധതികളും ഇതോടൊപ്പം നടപ്പാക്കും. ബിസിനസ് മേഖലയായ എറണാകുളം- കൊച്ചി ഇടനാഴി ശക്തിപ്പെടുത്തൽ ഇതിന്‍റെ ഭാഗമാണ്. മറ്റു പ്രധാന മെട്രോ നഗരങ്ങളായ തിരുവനന്തപുരത്തിന്‍റെയും കോഴിക്കോടിന്‍റെയും സമഗ്ര പശ്ചാത്തലസൗകര്യ വികസനത്തിനുള്ള പദ്ധതികളും തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ സമഗ്ര പുനരധിവാസത്തിനുള്ള പദ്ധതികളും നടപ്പാക്കും.

സമൂഹത്തിലെ പിന്നോക്കക്കാരെയടക്കം ഉൾക്കൊള്ളാനാകുന്ന രീതിയിലാകും പദ്ധതി നടപ്പാക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.