കുഞ്ഞച്ചന്‍റെ ഓർമത്തിരുനാൾ ഇന്നു രാമപുരത്ത്
കുഞ്ഞച്ചന്‍റെ ഓർമത്തിരുനാൾ  ഇന്നു രാമപുരത്ത്
Monday, October 15, 2018 11:46 PM IST
രാമപുരം: ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി വൈദിക ജീവിതം സമർപ്പിച്ച വാഴ്ത്തപ്പെട്ട തേവർപറന്പിൽ കുഞ്ഞച്ചന്‍റെ ഓർമത്തിരുനാൾ ഇന്ന്. സാമൂഹിക ശുശ്രൂഷാതലങ്ങളിൽ വിശുദ്ധിയുടെ പരിമളം പരത്തിയ തേവർപറന്പിൽ കുഞ്ഞച്ചന്‍റെ പുണ്യസ്മരണകൾ അയവിറക്കി അനേകായിരങ്ങൾ ഇന്നു രാമപുരത്തെത്തും.

ആരാലും അറിയപ്പെടാതെ ജീവിതം പാവങ്ങൾക്കായി സമർപ്പിച്ച അദ്ദേഹം ദളിതരുടെ ഉന്നമനത്തിനും അവരുടെ സംരക്ഷണത്തിനുമായി അവർക്കൊപ്പം ചേർന്നു ലാളിത്യത്തിന്‍റെ ആൾരൂപമായി മാറി. ദളിതരുടെ പുറന്പോക്കിലെ കുടിലുകളിലേക്കും പണിയിടങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവരെ ആത്മീയമായും സാമൂഹികമായും ശക്തിപ്പെടുത്തുകയെന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. ദളിത് കുട്ടികൾക്ക് അക്ഷരം പകർന്നു നൽകിയ ഗുരുശ്രേഷ്ഠൻകൂടിയാണദ്ദേഹം.
പുലർച്ചെ നാലിനു തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതചര്യ. രണ്ടു മണിക്കൂറോളം പരിശുദ്ധ സക്രാരിക്കു മുന്നിൽ ആരാധനയിലും ധ്യാനത്തിലും ചെലവഴിച്ചശേഷമായിരുന്നു വിശുദ്ധ കുർബാന അർപ്പണം.

1973 ഒക്ടോബർ 16ന് 82-ാം വയസിൽ ദിവംഗതനായ ഈ വന്ദ്യവൈദികനെക്കുറിച്ചുള്ള ദീപ്തമായ സ്മരണകൾ ഇന്നും രാമപുരം പ്രദേശത്തെ മുതിർന്ന തലമുറയുടെ മനസിലുണ്ട്.

അദ്ദേഹത്തിന്‍റെ സ്നേഹം തൊട്ടറിഞ്ഞ ഒട്ടേറെ കുടുംബങ്ങളും അവരുടെ തലമുറകളും രാമപുരത്തും കടനാട്ടിലും സമീപ ഇടവകകളിലുമുണ്ട്. ലാളിത്യം, എളിമ, ദാരിദ്ര്യം എന്നീ പുണ്യങ്ങൾ വ്രതമാക്കിയ അച്ചൻ സ്വന്തമായി ഒരു പെട്ടിയോ അലമാരയോ സൂക്ഷിച്ചിരുന്നില്ല. ചൂരൽകെട്ടു പറിഞ്ഞു തുടങ്ങിയ ഒരു കസേരയിൽ വസ്ത്രങ്ങൾ ഒരു തുണിയിൽ കെട്ടി അദ്ദേഹം സൂക്ഷിക്കുകയായിരുന്നു പതിവ്.


2006 ഏപ്രിൽ 30നു കുഞ്ഞച്ചനെ സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. കർമമണ്ഡലമായിരുന്ന രാമപുരത്തു കർദിനാൾ മാർ വർക്കി വിതയത്തിലാണ് പ്രഖ്യാപനം നടത്തിയത്. വിജയപുരം രൂപതയിലെ അടിമാലി സെന്‍റ് മാർട്ടിൻ ഇടവകയിൽ ഗിൽസണ്‍ വർഗീസ് എന്ന ബാലന്‍റെ ജന്മനാലെ വൈകല്യമുണ്ടായിരുന്ന വലതുകാൽപാദം കുഞ്ഞച്ചനോടുള്ള മധ്യസ്ഥ പ്രാർഥനയിൽ സുഖപ്പെട്ടു എന്ന അദ്ഭുതമാണ് നാമകരണത്തിനു കാരണമായി സഭ സ്ഥിരീകരിച്ചത്.

തിരുനാളിൽ ഇന്ന്

രാവിലെ 5.30 : വിശുദ്ധ കുർബാന - ഫാ. ജോണി എടക്കര. 6.30 : വിശുദ്ധ കുർബാന, സന്ദേശം - മാർ ജോസഫ് പള്ളിക്കാപറന്പിൽ. 8.00 : വിശുദ്ധ കുർബാന, സന്ദേശം - വികാരി റവ.ഡോ.ജോർജ് ഞാറക്കുന്നേൽ. 9.00: നേർച്ച വെഞ്ചരിപ്പ്. 10.00 : ആഘോഷമായ റാസ, സന്ദേശം - മാർ ജോസഫ് കല്ലറങ്ങാട്ട്. 11.00 : ഡിസിഎംഎസ് തീർഥാടകർക്കു സ്വീകരണം. 12.00: പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30 : വിശുദ്ധ കുർബാന - ഫാ. ജോസ് വടക്കേക്കുറ്റ്. 3.30 : വിശുദ്ധ കുർബാന - ഫാ. ജോസഫ് വയലിൽ. വൈകുന്നേരം 4.30 : വിശുദ്ധ കുർബാന - ഫാ. മൈക്കിൾ കിഴക്കേപറന്പിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.