ബജറ്റ് പ്രസംഗത്തിനിടെ അക്രമം: പ്രതിപക്ഷനേതാവ് ഹർജി നൽകി
ബജറ്റ് പ്രസംഗത്തിനിടെ അക്രമം: പ്രതിപക്ഷനേതാവ് ഹർജി നൽകി
Wednesday, September 26, 2018 1:36 AM IST
കൊച്ചി: നിയമസഭയിലെ ബജറ്റ് പ്രസംഗത്തിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നതിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോടതിയിൽ ഹർജി നൽകി.

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാൻ ശ്രമിക്കവേ അതു തടസപ്പെടുത്താൻ അന്ന് പ്രതിപക്ഷത്തായിരുന്ന വി. ശിവൻകുട്ടി അടക്കം ആറ് എംഎൽഎമാർ നിയമസഭയിൽ പ്രശ്നം സൃഷ്ടിച്ചെന്നാണ് കേസ്.

സംഭവത്തിൽ ശിവൻകുട്ടിക്കു പുറമേ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ. സദാശിവൻ എന്നിവർക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. കൂടാതെ, കോടതിയിലെ നടപടികൾ അവസാനിപ്പിക്കാൻ അസി. പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.


ഇതേത്തുടർന്നാണ് ഈ നടപടി ചോദ്യം ചെയ്ത് രമേശ് ചെന്നിത്തല എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് (എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി) മുന്പാകെ അപേക്ഷ സമർപ്പിച്ചത്. ഹർജിയിൽ കോടതി അടുത്തമാസം നാലിനു വാദം കേൾക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.