ഭാര്യമാരുടെ കാരുണ്യത്തിൽ ഭർത്താക്കന്മാർക്കു പുതുജീവൻ
ഭാര്യമാരുടെ കാരുണ്യത്തിൽ ഭർത്താക്കന്മാർക്കു പുതുജീവൻ
Wednesday, September 26, 2018 1:36 AM IST
കൊച്ചി: ഭാര്യമാരുടെ കാരുണ്യത്തിൽ അഖിലേഷിനും ജമീബിനും പുതുജീവൻ. വൃക്കരോഗബാധിതരായ ഇരുവരുടെയും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഇന്നലെ വിജയകരമായി പൂർത്തിയായി. ഭാര്യമാരാണു പരസ്പരം വൃക്ക ദാനം ചെയ്തത്. മുസ്‌ലിം സഹോദരനു ഹിന്ദു സഹോദരിയും ഹിന്ദു സഹോദരനു മുസ്‌ലിം സഹോദരിയും വൃക്ക പകുത്തുനൽകിയപ്പോൾ അതു ജീവനുവേണ്ടി മതത്തിനതീതമായ ഉദാത്തമായ പങ്കുവയ്ക്കൽ കൂടിയായി.

തൃശൂർ ജില്ലയിലെ അടാട്ട് മുതുവറ പുത്തിശേരി അഖിലേഷ്, ചെന്ത്രാപ്പിന്നി അയ്യർകുളം എ.ബി. ജമീബ് എന്നിവരാണു വൃക്ക സ്വീകരിച്ചത്. ജമീബിന് അഖിലേഷിന്‍റെ ഭാര്യ ശാരിയും അഖിലേഷിനു ജമീബിന്‍റെ ഭാര്യ റാഹിലയുമാണു വൃക്ക ദാനം ചെയ്തത്. വൃക്കരോഗം മൂലം അഖിലേഷും ജമീബും ഒന്നരവർഷമായി ചികിത്സയിലായിരുന്നു.


ഇന്നലെ രാവിലെ 10ന് അഖിലേഷിന്‍റെ ശസ്ത്രക്രിയയും ഉച്ചകഴിഞ്ഞ് 2.15ന് ജമീബിന്‍റെ ശസ്ത്രക്രിയയും നടന്നു. നാലു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്കു നെഫ്രോളജിസ്റ്റ് ഡോ. മാമ്മൻ എം. ജോണ്‍, സർജൻ ഡോ. സച്ചിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി. ശസ്ത്രക്രിയയ്ക്കുശേഷം ഇരുവരെയും ട്രാൻസ്പ്ലാന്‍റ് ഐസിയുവിലേക്കു മാറ്റി. വൃക്കദാനം നടത്തിയ ഇവരുടെ ഭാര്യമാരും തീവ്രപരിചരണ വിഭാഗത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.