ഡോ. ഫ്രാങ്കോ മുളയ്ക്കൽ റിമാൻഡിൽ
ഡോ. ഫ്രാങ്കോ മുളയ്ക്കൽ റിമാൻഡിൽ
Tuesday, September 25, 2018 1:28 AM IST
പാലാ: കന്യാസ്ത്രീയുടെ പരാതിയിൽ അറസ്റ്റിലായി രണ്ടു ദിവസം പോലീസ് കസ്റ്റഡിൽ കഴിഞ്ഞ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അടുത്ത മാസം ആറു വരെ റിമാൻഡ് ചെയ്തു.

പാലാ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം ഡോ. ഫ്രാങ്കോയെ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു പാലാ സബ് ജയിലിലേക്ക് അയച്ചു. ശനിയാഴ്ച ഉത്തരവായ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ഡോ. ഫ്രാങ്കോയെ ഇന്നലെ ഒന്നോടെയാണു പാലാ കോടതിയിൽ എത്തിച്ചത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് മജിസ്ട്രേറ്റ് എസ്. ലക്ഷ്മി ചോദിച്ചു.

പോലീസ് കസ്റ്റഡിയിലായിരിക്കെ താൻ ഉപയോഗിച്ച വസ്ത്രം പോലീസ് കൊണ്ടുപോയതു ദുരുദ്ദേശ്യപരമാണെന്നു സംശയിക്കുന്നതായി അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. കൃത്രിമ തെളിവുണ്ടാക്കാനുള്ള നീക്കമാണോയെന്ന സംശയവും പ്രകടിപ്പിച്ചു. ബിഷപിന്‍റെ അഭിഭാഷകന്‍റെ ആവശ്യപ്രകാരം പാലാ കോടതി ഇക്കാര്യം രേഖപ്പെടുത്തി. രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിൽ കണ്ടെത്തിയിട്ടുള്ളതിനാൽ എന്തെങ്കിലും തരത്തിലുള്ള വൈദ്യസഹായം അദ്ദേഹം ആവശ്യപ്പെട്ടാൽ നൽകണമെന്നും കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്‍റെ നേതൃത്വത്തിലാണു കോടതിയിലും പിന്നീട് സബ് ജയിലിലും എത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.