ടാപ്പിംഗ് വെള്ളത്തിലായ ഓഗസ്റ്റിലും റബർ ഉത്പാദനം 40,000 ടണ്‍!
ടാപ്പിംഗ് വെള്ളത്തിലായ ഓഗസ്റ്റിലും റബർ ഉത്പാദനം 40,000 ടണ്‍!
Tuesday, September 25, 2018 1:28 AM IST
കോട്ടയം: പെരുമഴയിൽ റബർ തോട്ടങ്ങൾ അപ്പാടെ വെള്ളത്തിൽ മൂടിക്കിടന്ന ഓഗസ്റ്റിലും റബർ ബോർഡ് നിരത്തുന്ന ഉത്പാദനക്കണക്കിൽ യാതൊരു കുറവുമില്ല. സംസ്ഥാനത്തെ പ്രളയം വിഴുങ്ങിയ ഓഗസ്റ്റിൽ ഒരു ദിവസം പോലും ടാപ്പിംഗ് നടത്താനായില്ലെങ്കിലും ഉത്പാദനം 40,000 ടണ്ണുണ്ടെന്നാണ് ബോർഡിന്‍റെ കണക്ക്.

ആഭ്യന്തര റബർ ഉത്പാദനത്തിന്‍റെ 80 ശതമാനവും കേരളത്തിലായിരിക്കെ ഈ കണക്കുകളുടെ അടിസ്ഥാനമെന്തെന്നാണ് കർഷകർക്കും ആർപിസികൾക്കും സംശയം. ഇക്കൊല്ലം ഏപ്രിൽ 40,000 ടണ്‍, മേയ് 42,000 ടണ്‍, ജൂണ്‍ 44,000 ടണ്‍, ജൂലൈ 46,000 ടണ്‍ എന്ന തോതിൽ ഉത്പാദനം നടന്നതായാണ് ബോർഡ് കണക്ക്. മേയ് മാസം മുതൽ കനത്ത മഴയിൽ സംസ്ഥാനത്തുടനീളം ടാപ്പിംഗ് പരിമിതമായിട്ടും ഉത്പാദനത്തിൽ വ്യതിയാനമില്ല. കേരളത്തിനു പുറമേ കർണാടകത്തിലും തമിഴ്നാട്ടിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുമൊക്കെ ഓഗസ്റ്റിൽ കനത്ത മഴയായിരുന്നു. അവിടെയും ടാപ്പിംഗ് നാമമാത്രമായേ നടന്നുള്ളൂ.

കേരളം രേഖപ്പെടുത്തിയ വലിയ മഴയും വെള്ളപ്പൊക്കവുമുണ്ടായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 90 ശതമാനം കർഷകരും ടാപ്പിംഗ് നടത്താതിരുന്നിട്ടും എങ്ങനെയുണ്ടായി 40,000 ടണ്‍? വ്യവസായികളെയോ ഈഹക്കച്ചവടക്കാരെയോ സഹായിക്കാനാണോ ഇത്തരം കണക്കുകളെന്ന് കർഷകർ സംശയിക്കുന്നു.


റബർ ഡീലർമാരിൽനിന്നു ശേഖരിക്കുന്ന കണക്ക് ക്രോഡീകരിച്ചാണ് റബർ ബോർഡ് ഓരോ മാസവും ആകെ ഉത്പാദനം കണക്കാക്കുന്നത്. ഡീലർമാരല്ലാത്തവർ ഷീറ്റ് വാങ്ങിയാൽ ആ കണക്ക് കിട്ടുകയുമില്ല. വാണിജ്യവകുപ്പും തുറമുഖങ്ങളും വ്യവസായികളും നൽകുന്ന കണക്കുകളാണ് ഇറക്കുമതി തൂക്കത്തിന്‍റെ അടിസ്ഥാനം.

റബർ ബോർഡ് കണക്കനുസരിച്ച് ജൂലൈയിൽ 40,522 ടണ്ണും ഓഗസ്റ്റിൽ 55,136 ടണ്ണും ഇറക്കുമതി ചെയ്തിരുന്നു. ആഭ്യന്തര ഉപഭോഗം മാസം ശരാശരി ഒരു ലക്ഷം ടണ്‍ വീതവും. ഉത്പാദനത്തേക്കാൾ ഇറക്കുമതി കൂടുതലായിരുന്നില്ല. ആഭ്യന്തര റബർവില കുറയുകയാണ്. ആർഎസ്എസ് നാല് ഗ്രേഡിനു കഴിഞ്ഞ മാസം 135 രൂപ വരെ ഉയർന്ന നിരക്ക് 129 രൂപയിലേക്കു താഴ്ന്നിരിക്കുന്നു. ആർഎസ്എസ് അഞ്ച് ഗ്രേഡിന് 124.50 രൂപ മാത്രം. വ്യാപാരികൾ കർഷകർക്കു നൽകുന്നതാകട്ടെ ഇതിനേക്കാൾ രണ്ടു രൂപ താഴ്ത്തിയും. നാല്, അഞ്ച് ഗ്രേഡുകൾ തമ്മിൽ കിലോയ്ക്ക് അഞ്ചു രൂപയുടെ വ്യത്യാസം വരുത്തുന്നതും കർഷകരെ ചൂഷണം ചെയ്യുന്നതിന്‍റെ ഭാഗമാണെന്നു പരക്കെ വിമർശനമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.