ഡോ. ഫ്രാങ്കോയുടെ ജാമ്യാപേക്ഷയിൽ സർക്കാരിന്‍റെ നിലപാട് തേടി
ഡോ. ഫ്രാങ്കോയുടെ ജാമ്യാപേക്ഷയിൽ സർക്കാരിന്‍റെ നിലപാട് തേടി
Tuesday, September 25, 2018 1:28 AM IST
കൊച്ചി: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്‍റെ നിലപാട് തേടി. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ബിഷപ്പിന്‍റെ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കേ അറസ്റ്റ് ചെയ്തതു കോടതിയുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും മതിയായ കാരണമില്ലാതെയാണ് അറസ്റ്റെന്നും ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. തനിക്കെതിരേ ക്രിമിനൽ കേസൊന്നും നിലവിലില്ലെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കോടതി പറയുന്ന ജാമ്യവ്യവസ്ഥകൾ അംഗീകരിക്കാൻ തയാറാണ്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ജയിലിൽ കഴിയുന്നത് ആരോഗ്യനില വഷളാക്കും. ഇക്കാരണങ്ങളാൽ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നു. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ മുൻകൂർ ജാമ്യഹർജി പരിഗണനയിലിരിക്കേയാണ് അറസ്റ്റ് ചെയ്തതെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ വാദിച്ചെങ്കിലും, അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യം ഹർജിക്കാരൻ ഉന്നയിച്ചിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണു ഹൈക്കോടതി ജാമ്യാപേക്ഷയിൽ സർക്കാരിന്‍റെ നിലപാടു തേടിയത്.

അറസ്റ്റ് ആവശ്യമുണ്ടായിരുന്നില്ലെന്നു ജാമ്യാപേക്ഷയിൽ പറയുന്നു.

പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരേ ലഭിച്ച പരാതിയിൽ നടപടി സ്വീകരിച്ചതിലുള്ള വ്യക്തിവൈരാഗ്യം നിമിത്തമാണ് പീഡന പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോടു പൂർണമായും സഹകരിച്ചിട്ടുണ്ടെന്നു ഹർജിയിൽ പറയുന്നു.നേരത്തെ ജലന്ധറിലെത്തിയ പോലീസ് സംഘത്തിന്‍റെ ചോദ്യംചെയ്യലിനു വിധേയനായിരുന്നു.

ഇതിനുപുറമേ മൂന്നു ദിവസം പോലീസ് നൽകിയ നോട്ടീസ് അനുസരിച്ചുള്ള ചോദ്യംചെയ്യലിനും ഹാജരായി. കേരളത്തിലേക്ക് എത്തിയാൽ കൈകാര്യം ചെയ്യുമെന്നു കന്യാസ്ത്രീയും ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോട്ടയം എസ്പിക്കു പരാതി നൽകിയിരുന്നു. ഇതിനുശേഷമാണു പീഡനപരാതി .

കന്യാസ്ത്രീയുടെ ആദ്യപരാതിയിൽ, ബലം പ്രയോഗിച്ചു പീഡിപ്പിച്ചെന്ന പരാതിയില്ല. കുറവിലങ്ങാട് മഠത്തിൽനിന്നു വസ്ത്രങ്ങളും മറ്റും കണ്ടെടുത്തെന്നു പറയുന്നു. ശാസ്ത്രീയ പരിശോധനയെന്ന പേരിൽ വ്യാജതെളിവുകൾ ഉണ്ടാക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.