വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം: പത്തൊന്പതുകാരൻ പിടിയിൽ
വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം: പത്തൊന്പതുകാരൻ പിടിയിൽ
Tuesday, September 25, 2018 12:58 AM IST
കായംകുളം: വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പത്തൊന്പതുകാരൻ പോലീസ് പിടിയിലായി. കണ്ണനാകുഴി മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്‍റെ ഭാര്യ തുളസി(54)യെ വീടിന്‍റെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് കറ്റാനം വെട്ടിക്കോട് സ്വദേശി ജെറിൻ രാജുവി(19)നെ വള്ളികുന്നം പോലീസ് പ്രതിയുടെ വീട്ടിൽനിന്നു പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ജോലി കഴിഞ്ഞെത്തിയ ഭർത്താവ് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടന്നു കാണിച്ചു ബന്ധുക്കൾ വള്ളികുന്നം പോലീസിൽ പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്നു പോലീസ് കണ്ടെത്തിയത്. പ്രതി അലമാരയിൽനിന്നു പണമെടുക്കുന്നതു കണ്ടു തടയാനെത്തിയ തുളസിയെ പ്രതി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മൊബൈൽ ഫോണ്‍ വാങ്ങാനാണ് പ്രതി പണംമോഷ്ടിക്കാൻ ശ്രമിച്ചതെന്നും പോലീസ് പറയുന്നു. തെളിവു നശിപ്പിക്കാൻ വീടിനു ചുറ്റും മുളകുപൊടി വിതറി ഇയാൾ രക്ഷപ്പെടുകയായിരുന്നു. കഞ്ചാവു കേസിലും പ്രതിയാണ്. പ്രതി കൊല്ലപ്പെട്ട തുളസിയുടെ മകന്‍റെ കൂട്ടുകാരനും അയൽവാസിയുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.