വിസമ്മത പത്രം നൽകിയ ജീവനക്കാർക്കു നേരേ ഭീഷണി; നേരിടുമെന്നു പ്രതിപക്ഷ സംഘടനകൾ
Monday, September 24, 2018 12:38 AM IST
തിരുവനന്തപുരം: ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേയ്ക്കു സംഭാവന ചെയ്യാതെ വിസമ്മതപത്രം നൽകിയ ജീവനക്കാരെ സർക്കാർ സംവിധാനങ്ങളും ഇടതുപക്ഷ യൂണിയനുകളും ഭീഷണിപ്പെടുത്തുന്നതായി പരാതി. വിസമ്മത പത്രം നൽകുന്നതിനുള്ള സമയപരിധി കഴിഞ്ഞ ശേഷം വകുപ്പു മേധാവികളേയും തലവൻമാരേയും ഉപയോഗിച്ചു ഭീഷണിപ്പെടുത്തുന്നതായി പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു.

22നു വിസമ്മതം പ്രകടിപ്പിക്കാനുള്ള സമയപരിധി അവസാനിച്ചശേഷം തൃശൂർ റേഞ്ച് ഐജി വിസമ്മതപത്രം നൽകിയ ജീവനക്കാരുടെ യോഗം വിളിച്ചതടക്കമുള്ള നടപടികൾ ഇതിന്‍റെ ഭാഗമാണെന്നാണ് ആരോപണം.

ജീവനക്കാരെ ഭീഷണിപ്പെടുത്തി സാലറി ചലഞ്ച് വിജയിപ്പിക്കാനുള്ള ശ്രമം സർക്കാർ തുടർന്നാൽ ശക്തമായി നേരിടുമെന്നു പ്രതിപക്ഷ സർവീസ് സംഘടനകളുടെ കൂട്ടായ്മയായ സെറ്റോ സംസ്ഥാന സമിതി മുന്നറിയിപ്പു നൽകി. പരിപാടി പരാജയമെന്നു തിരിച്ചറിഞ്ഞാണ് ഇത്തരം നീക്കമെന്നും അവർ ആരോപിച്ചു. വിസമ്മത പത്രം നൽകിയവർക്ക് ഇനിയും സമ്മതപത്രം നൽകാനുള്ള ഉത്തരവ് അടുത്ത ദിവസം തന്നെ പുറത്തിറങ്ങും. ഇതുവഴി കൂടുതൽ പേരെ സാലറി ചലഞ്ചിൽ പങ്കാളിയാക്കാമെന്നാണു സർക്കാർ കണക്കുകൂട്ടൽ. നേരത്തെയുള്ള ഉത്തരവിലെ നിയമ സാങ്കേതിക പ്രശ്നങ്ങൾ മറികടന്നു ജീവനക്കാരുടെ ഒരു മാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മാറ്റാൻ സമ്മത പത്രം ആവശ്യമാണ്. ഈ സാഹചര്യത്തിലാണു സർക്കാർ സമ്മതപത്രം നൽകണമെന്നു നിർദേശിച്ചു കൊണ്ടുള്ള ഉത്തരവു പുറത്തിറക്കുന്നത്. ജീവനക്കാരിൽ 80 ശതമാനവും സാലറി ചലഞ്ചിനെ അനുകൂലിച്ചതായി ഭരണപക്ഷ സർവീസ് സംഘടനകൾ അവകാശപ്പെട്ടിരുന്നു. എയ്ഡഡ് സ്കൂൾ അധ്യാപകരിൽ 70 ശതമാനവും വിസമ്മത പത്രം നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.