ഡോ. ഫ്രാങ്കോയെ നാളെ വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ഡോ. ഫ്രാങ്കോയെ നാളെ വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
Sunday, September 23, 2018 12:11 AM IST
കോട്ടയം: കന്യാസ്ത്രീയുടെ പരാതിയിൽ അറസ്റ്റിലായ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ ഉച്ചകഴിഞ്ഞ് 2.30വരെ പോലീസ് കസ്റ്റഡിയിൽ വിട്ട് ഉത്തരവായി. കോട്ടയം പോലീസ് ക്ലബിൽ പാർപ്പിച്ചിരിക്കുന്ന അദ്ദേഹത്തെ, കേസിന് ആസ്പദമായ സംഭവം നടന്ന െന്നു പറയുന്ന കുറവിലങ്ങാട് നാടുകുന്ന് സെന്‍റ് ഫ്രാൻസീസ് മിഷൻ ഹോമിലെത്തിച്ച് ഇന്നു തെളിവെടുപ്പ് നടത്തും. നാളെ നിശ്ചിതസമയത്തിനു മുൻപ് ഇതേ കോടതിയിൽ തിരികെ ഹാജരാക്കണമെന്ന നിർദേശത്തിലാണ് മജിസ്ട്രേറ്റ് എസ്. ലക്ഷ്മി പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയത്.

നാളെ ഹൈക്കോടതിയിൽ ഡോ. ഫ്രാങ്കോയ്ക്കുവേണ്ടി ജാമ്യ ഹർജി നൽകുമെന്ന് ഇദ്ദേഹത്തിന്‍റെ അഭിഭാഷകൻ കെ. ജയചന്ദ്രൻ പറഞ്ഞു.

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാത്രി തുടർനടപടികൾക്കായി കോട്ടയത്തേക്കു കൊണ്ടുവരും വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.


കാർഡിയോളജി വിഭാഗം മേധാവി ഡോ. വി.എൽ. ജയപ്രകാശിന്‍റെ നേതൃത്വത്തിൽ പരിശോധനകൾക്കുശേഷം രാവിലെ പത്തിനാണ് കോട്ടയം പോലീസ് ക്ലബിൽ കൊണ്ടുവന്നത്. ഒരു മണിക്ക് കേസ് അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്‍റെ നേതൃത്വത്തിൽ പാലാ കോടതിയിൽ ഹാജരാക്കി.

ഡോ. ഫ്രാങ്കോയുടെ അഭിഭാഷകൻ ഇതേ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇതു പരിഗണിക്കാതെ കസ്റ്റഡിയിൽ വിട്ടു നൽകി. അതിനുശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായി കോട്ടയം ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ പറഞ്ഞു. ദ്രുതകർമ സേന ഉൾപ്പെടെ ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയിലാണ് അദ്ദേഹത്തെ കോടതിയിലും മെഡിക്കൽ കോളജിലും എത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.