അറസ്റ്റിനെ ന്യായീകരിച്ചു കോടിയേരി
അറസ്റ്റിനെ ന്യായീകരിച്ചു കോടിയേരി
Saturday, September 22, 2018 11:01 PM IST
തിരുവനന്തപുരം: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ഇടതുസർക്കാരിന്‍റെ സ്വതന്ത്രവും ധീരവുമായ പോലീസ് നയത്തിന്‍റെ വിളംബരമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇരയ്ക്കു നീതി കിട്ടാനുള്ള നടപടികളിൽ ഒരു വിട്ടുവിഴ്ചയും ഇടതു സർക്കാർ കാട്ടില്ല.

ബാഹ്യസമ്മർദങ്ങളുടെ ഫലമായി ഉണ്ടായതല്ല പോലീസ് നടപടിയെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു. ബിഷപ്പിനെതിരേ സമരം ചെയ്യാൻ ഏതാനും കന്യാസ്ത്രീകൾ രംഗത്തുവന്നതു ക്രൈസ്തവ സഭയ്ക്കുള്ളിൽ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്‍റെ സൂചനയാണെന്നും അതിന്‍റെ അർഥം മനസിലാക്കി പ്രവർത്തിക്കാനുള്ള ആർജവം സഭാനേതൃത്വത്തിനുണ്ടെന്നു കരുതുന്നതായും താൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ആ സമരത്തെ ഹൈജാക്ക് ചെയ്തു സർക്കാർ വിരുദ്ധവും സിപിഎം വിരുദ്ധവുമാക്കാൻ നടത്തിയ രാഷ്‌ട്രീയ വർഗീയ കരുനീക്കങ്ങളെയാണു സിപിഎം തുറന്നു കാണിച്ചത്.


സമരകേന്ദ്രത്തിൽ പലരും നടത്തിയ പ്രതികരണങ്ങളിൽ ഇക്കാര്യം വ്യക്തമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.